ഡിഗ്രിക്ക് പഠിക്കാൻ ചേർന്നതിന് യുവതിയുടെ വിരലുകൾ മുറിച്ചെറിഞ്ഞ് ഭർത്താവിന്റെ കൊടും ക്രൂരത

15

കൂടുതൽ സമ്പാദിക്കുകയോ പഠിക്കുകയോ ഒക്കെ ഭാര്യ ചെയ്താൽ അപകർഷതാ ബോധം ഉണ്ടാകുന്ന ഭർത്താക്കന്മാരും ഇന്ന് സമൂഹത്തിൽ ഏറെയാണെന്നതിന് പല സംഭവങ്ങൾ സാക്ഷിയാണ്.

ഈ വാദത്തിനെ ശരിവയ്ക്കുന്ന ക്രൂരത നടന്നിരിക്കുകയാണ് ബംഗ്ലാദേശിൽ. ഞാൻ നിനക്കൊരു സർപ്രൈസ് കാത്തു വച്ചിട്ടുണ്ട്. കണ്ണുകൾ അടയ്ക്കൂ കൈകൾ നീട്ടൂ.

Advertisements

പ്രിയപ്പെട്ടന്റെ സ്‌നേഹത്തിൽ ചാലിച്ച ഈ വാക്കുകൾ കേട്ടാണ് ഹവ്വ ഓടിയരികിലേക്കെത്തിയത്. പക്ഷേ സമ്മാനം പ്രതീക്ഷിച്ചു നീണ്ടു പോയ ആ കൈകൾ നിമിഷാർദ്ധങ്ങൾക്കിടെ ചോരത്തുണ്ടുകളായി.

ആ മുറി മുഴുവൻ രക്തം തളം കെട്ടി. ഭർത്താവിന്റെ വാക്കുകൾ വിശ്വസിച്ച് കൈ നീട്ടിയ ഭാര്യക്ക് നഷ്ടമായത് വിരലുകളാണ്.

21കാരിയായ ഹവ്വ അക്തർ എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുഎഇയിൽ ജോലി ചെയ്യുകയായിരുന്ന ഇവരുടെ ഭർത്താവ് റാഫിഖുൽ ഇസ്ലാം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ബിരുദപഠനം നടത്തുന്ന വിവരം അറിഞ്ഞത്.

തന്നെ അറിയിക്കാതെ പഠിക്കാൻ പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈവിരലുകൾ മുറിച്ചശേഷം അത് മാലിന്യകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കി.

ഡോക്ടർമാർക്ക് തിരികെ കൂട്ടിചേർക്കാൻ ലഭിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഇയാൾക്ക് ജീവപര്യന്തം ശിക്ഷ തന്നെ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നിട്ടുമുണ്ട്.

Advertisement