വയറ്റില്‍ വെച്ച് തന്നെ കുട്ടി മരിച്ചിട്ടും, ആരോഗ്യ സ്ഥിതി മോശമായിട്ടും ആശയുടെ അഭിനയമാണെന്ന് പരിഹസിച്ച് തിരിഞ്ഞുനോക്കാതെ ഡോക്ടര്‍മാരുടെ ക്രൂരത: കാഞ്ഞങ്ങാട്ട് ദീപ നഴ്‌സിങ്ങ് ഹോമില്‍ ഗര്‍ഭിണി പിടഞ്ഞു മരിച്ചത് ഇങ്ങനെ

30

കാസര്‍ഗോഡ്: ഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം മരിച്ച ആശയുടെ വിയോഗത്തില്‍ ബന്ധു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആശുപത്രി അധികൃതരുടെ ക്രൂരത തുറന്ന് കാണിക്കുന്നു. തുടര്‍ച്ചയായുള്ള ചര്‍ദ്ദിയും, ക്ഷീണവും കാരണം നാല് മാസം ഗര്‍ഭിണിയായ ആശയെ ദീപ നഴ്‌സിംഗ് ഹോമില്‍ പ്രവേശിച്ചപ്പോള്‍ രോഗിയുടേത് വെറും അഭിനയം മാത്രമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പക്ഷം.

ഇതു പോലുള്ള അഭിനയം ഒരു പാട് കണ്ടിട്ടുണ്ടെന്നും, ബന്ധുക്കള്‍ ഇതിന് കൂട്ട് നില്‍ക്കരുതെന്ന് പോലും ഡോക്ടര്‍ സംഘം പറഞ്ഞു. ദീപ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും ഈ മനോഭാവം കാരണം അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മംഗലാപുരത്തുള്ള യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിനോടകം വയറ്റില്‍ വളരുന്ന കുട്ടി മരിക്കുകയും, ആശയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ചെയ്തിരുന്നു.

Advertisements

ഫേസ്ബുക്ക് കുറിപ്പ് വായിക്കുന്നവരോട് അറിയാതെ പോലും ദീപ നഴ്ഷ;സിംഗ് ഹോമില്‍ രോഗിയെ പ്രവേശിപ്പിക്കരുതെന്ന താക്കീതും മനീഷ് തമ്പാന്‍ എന്ന യുവാവ് നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

*കണ്ണീരിൽ കുതിർന്ന ദിനം..*😥

ആദരാജ്ഞലികൾ പൊന്നുമോളെ..

*കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കിൽ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവർ പ്രമുഖർ എന്ന് വിശേഷിപ്പിച്ചാൽ മതി..
ഞങ്ങൾ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാർ എന്ന് സ്വയം കരുതുന്ന ഡോക്ടർ മാരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് നഷ്ടമായത്…
എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്…

ആശേച്ചി ഞങ്ങൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല… കൂടെ പിറന്ന പെങ്ങൾ, ഏട്ടത്തി ‘അമ്മ, ബെസ്ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്..

ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങൾ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാർത്തിക് (കണ്ണൻ) ന്റെ പെറ്റമ്മയെ ആണ്….

ഒന്ന് മനസിലാക്കുക

നിർത്താതെയുള്ള ചർധിയും, ക്ഷീണവും കാരണം നാല് മാസം ഗർഭിണിയായിരുന്ന ആശ യെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു.

ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോൾ ബന്ധുക്കൾ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോൾ ഡോക്ടർ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങൾ കൂട്ട് നിക്കരുതെന്ന്.
രോഗിയുടെ ദയനീയമായുള്ള കരച്ചിൽ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്സിനെയും ഡോക്റ്റർ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ എല്ലാവരും പുഛിച് തള്ളുകമാത്രമാണ് ചെയ്തത്.

രോഗിയുടെ അവസ്ഥയെ എല്ലാ അർത്ഥത്തിലും ഡോക്ടർ വേണ്ട വിധത്തിൽ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കൾക്ക് മനസിലായപ്പോൾ,18.3.2018 വൈകുന്നേരം ബന്ധുക്കൾ അവിടെനിന്നും ഡിസ്ചാർജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.

അവിടെയുള്ള ഡോക്ടർ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങൾ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവൻ ഇൻഫെക്‌ഷെൻ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാൻ ഒരു ശദമാനമേ ചാൻസുള്ളൂ എന്നും പറയുന്നു.
ഗർഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കിൽ അത് തിരിച്ചറിയാനോ ഗർഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകൾ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവൻ കൊണ്ട് പന്താടി.

ഭൂ മാഫിയ യുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന
💉 *വാസു ഡോക്ടറെയും,രൂപ പൈ യെയും* പോലുള്ളവർക്ക് ഇത് മനസിലാക്കണമെന്നില്ല…

നിങ്ങളുടെ മേൽ വിശ്വാസം അർപ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളിൽ ഏൽപ്പിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകർന്നടിഞ്ഞത്…..

പണത്തിനോടുള്ള ആർത്തി മൂത്ത് നിങ്ങൾ കാട്ടികൂട്ടുന്ന ഈ ചെയ്തികൾക്ക് എല്ലാറ്റിനും മുകളിൽ പരമ കാരുണികനായ സർവ്വ ശക്തന്റെ മുന്നിൽ മറുപടി പറയേണ്ട ഒരു ദിനം വരും…..

*ആ കാലം വിദൂരമല്ല..*

*ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോമിൽ ചികിത്സ തേടി പോകരുത്.*

ആദരാജ്ഞലികൾ പൊന്നുമോളെ..

Advertisement