മുറിവിന് പന്ത്രണ്ട് സെന്റീമീറ്റര്‍ ആഴം; മൂന്ന് കുത്തിക്കെട്ട്: മസില്‍മാന്‍ പീഡിപ്പിച്ച് ആശുപത്രിയിലാക്കിയ യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസും

201

കോട്ടയം: കോട്ടയം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ പീഡനത്തില്‍ അബോധാവസ്ഥയിലായ യുവതിയുടെ ജീവന്‍ രക്ഷിച്ചത് അടിയന്തിര ശസ്ത്രക്രിയ മൂലം. പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച മൊഴികേട്ടു പോലീസ് പോലും ഞെട്ടി. യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച മിസ്റ്റർ ഇന്ത്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

യുവതിയുമായി ബന്ധപ്പെടുന്നതിനിടെ മിസ്റ്റർ ഇന്ത്യ മുരളി കുമാർ മസിൽ പെരുപ്പിച്ച് കാണിച്ചതോടെയാണ് യുവതിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റതെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ പൊലീസിനു നൽകിയ മൊഴി. യുവതിയുടെ സ്വകാര്യ ഭാഗത്ത് പന്ത്രണ്ട് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവുണ്ട്. ശസ്ത്രക്രിയക്കു ശേഷം മൂന്നു കുത്തിക്കെട്ടാണ് യുവതിയ്ക്ക് വേണ്ടി വന്നത്.

മിസ്റ്റർ ഇന്ത്യ മുരളികുമാർ തന്നെ ഹോട്ടലിൽ ചായകുടിക്കാൻ വിളിച്ചുകൊണ്ടു പോയ ശേഷം, ബലമായി മുറിയിലേയക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
പീഡനക്കെസിൽ അകത്തായതോടെയാണ് നേവി ഉദ്യോഗസ്ഥനും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ കുടമാളൂർ സ്വദേശിയും മുൻ മിസ്റ്റർ ഇന്ത്യയും മിസ്റ്റർ ഏഷ്യയുമായ മുരളി കുമാറിന്റെ ജോലി നഷ്ടമാകുമെന്നാണ് സൂചന.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടിമത ഹോട്ടൽ ഐഡയിൽ കാമുകിയായ യുവതിയുമായി എത്തി മുരളി കൃഷ്ണൻ മുറിയെടുത്തത്. മുറിയിൽ സൗഹൃദം പങ്കു വയ്ക്കുന്നതിനിടെ അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളിയും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോധം തെളിഞ്ഞത്.

യുവതിയുടെ സ്വകാര്യ ഭാഗത്തിലേറ്റ മുറിവ് മാരകമാണെന്നാണ് ഡോക്ടർമാർ പൊലീസിനു നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തന്നെ ചായകുടിക്കുന്നതിനായി ഹോട്ടലിൽ വിളിച്ചു വരുത്തിയ മുരളി, ബലം പ്രയോഗിച്ച് മുറിയിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.

വിവാഹ വാഗ്ദാനം നൽകി മകളെ ലൈംഗികമായി പീഡിപ്പിച്ചതായി കാട്ടി യുവതിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, മുരളിയ്ക്കൊപ്പം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലിൽ എത്തിയതെന്നു തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതായാണ് സൂചനകൾ. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ശേഖരിച്ചതായി സൂചനയുണ്ട്.

ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ നടപടികളിലേയ്ക്കും പൊലീസ് കടക്കും. ഇതിനിടെ പെൺകുട്ടിയ്ക്കു മാരകമായി പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിനിടെ മാരകയമായ രീതിയിൽ മുറിവേൽക്കുമോ എന്ന സംശയമാ പൊലീസ് ഉയർത്തുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിനു മുരളി യുവതിയെ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്.

ഇതിനിടെ കേസിൽ കുടുങ്ങിയതോടെ നേവിയിൽ നിന്നും മുരളിയുടെ ജോലി നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ചു പൊലീസ് നേവി അധികൃതർക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്നു പിരിച്ച് വിടുന്നത് അടക്കമുള്ള തുടർ നടപടികൾ നേവി സ്വീകരിക്കുമെന്നാണ് സൂചന.

ഇതിനിടെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരു മാസം അഞ്ചു ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് മുരളിയ്ക്കു ലഭിക്കുന്നുണ്ട്. കേസിൽ കുടുങ്ങിയതോടെ ഈ അഞ്ചു ലക്ഷം രൂപയും മുരളിയ്ക്ക് നഷ്ടമാകും. ഏഴു തവണ മിസ്റ്റർ ഇന്ത്യയായ മുരളി ഒരു തവണ ഏഷ്യൻ ചാമ്പ്യനുമായിട്ടുണ്ട്. പ്രതിദിനം അൻപത് മുട്ടയുടെ വെള്ളയാണ് മുരളി കഴിക്കുന്നത്, രണ്ടരകിലോ ചിക്കനും മത്സരമുള്ള ദിവസങ്ങളിൽ കഴിക്കും. രാവിലെ മൂന്നു മണിക്കൂറും വൈകിട്ട് മൂന്നു മണിക്കൂറുമായി ആറു മണിക്കൂർ സമയമാണ് ഇയാൾ ജിമ്മിൽ ചിലവഴിക്കുന്നത്.

മുരളികുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. യുവതി അവിവാഹിതയാണ്. പെണ്‍കുട്ടിയുടെ വാദം മുരളികുമാര്‍ പൊലീസിന് മുമ്ബാകെ നിഷേധിച്ചിട്ടുണ്ട്.പരസ്പരം സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പരിക്ക് പറ്റിയപ്പോള്‍ പെണ്‍കുട്ടി തന്നെ കേസില്‍കുടുക്കാന്‍ വേണ്ടി ഇത്തരത്തില്‍ മൊഴി നല്‍കുകയായിരുന്നെന്നു എന്നുമാണ് മുരളികുമാര്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

Advertisement