പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊടും ക്രൂരത: കൊച്ചി കാക്കനാട് അർദ്ധരാത്രി വീട്ടിൽ കയറി യുവാവ് പ്ലസ്ടു വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി, പൊള്ളലേറ്റ യുവാവും മരിച്ചു

28

കൊച്ചി: അര്‍ദ്ധരാത്രി വീട്ടില്‍ കയറിച്ചെന്ന് 17 വയസ് മാത്രം പ്രായമുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. കാക്കനാട് സ്വദേശിയായ ദേവിക എന്ന വിദ്യാര്‍ത്ഥിനിയാണ് പറവൂര്‍ സ്വദേശിയായ മിഥുന്‍ എന്നയാളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊള്ളലേറ്റ യുവാവും മരണപ്പെട്ടിട്ടുണ്ട്. പലതവണയായി സംസ്ഥാനത്ത് പലയിടത്തായി ഉണ്ടായിട്ടുള്ള പ്രണയനൈരാശ്യ കൊലകളില്‍ ഒടുവിലത്തേതാണിത്. കാക്കനാട്ടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയം എന്ന വീട്ടില്‍ കഴിയുന്ന ഷാലന്‍-മോളി ദമ്ബതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവിക. മിഥുന്‍ ദേവികയോട് നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിച്ചതാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.

അര്‍ദ്ധരാത്രി വീട്ടില്‍ കയറി യുവാവ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് രാത്രി വീട്ടില്‍ കയറി വന്ന് പെണ്‍കുട്ടിയെ കൊലപ്പടുത്തിയത്. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്ബതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്.

Advertisements

ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ഇന്നലെ രാത്രി 12.15 ഓടെയാണ് സംഭവം നടന്നത്. .

ഇന്നലെ വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു.

Advertisement