സ്വന്തം ജീവൻ നോക്കാതെ കത്തിയമരുന്നുന്ന കെട്ടിടത്തിൽ കയറി 10 കുട്ടികളുടെ ജീവൻ രക്ഷിച്ച ഹീറോ: യുവാവിന് കൈയ്യടിച്ച് ജനം

43

സൂറത്ത്: കത്തുന്ന കെട്ടിടത്തിൽ കയറി കേതൻ രക്ഷപ്പെടുത്തിയത് 10 കുട്ടികളെ. ജീവൻ പണയപ്പെടുത്തിയാണ് സൂറത്തിലെ ട്യൂഷൻ സെന്ററിൽ തീപടർന്നപ്പോൾ കേതൻ ജോർവധിയ എന്ന യുവാവ് രക്ഷാപ്രവർത്തനം നടത്തിയത്.

കെട്ടിടത്തിന് താഴെ നിൽക്കുകയായിരുന്ന തന്റെ മുന്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഒരു പെൺകുട്ടി വീണു മരിച്ചതിനെ തുടർന്നാണ് കെട്ടിടത്തിനകത്ത് കയറാൻ തീരുമാനിച്ചതെന്നും കഴിവിന്റെ പരമാവധി കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

തീപിടുത്തം എന്ന് കേട്ടപാടെ ഓടിരക്ഷപ്പെടുവാനാണ് സാധാരണയായി പലരും ശ്രമിക്കുക. സ്വന്തം ജീവൻ സുരക്ഷിതമാക്കുവാൻ ആരായാലും ശ്രമിക്കും എന്നത് വാസ്തവമാണ്.

എന്നാൽ കേതൻ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് കുട്ടികളെ രക്ഷിക്കാൻ ഇറങ്ങി തിരിച്ചത്. ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയത്.

യാതൊരു സുരക്ഷാ ഉപകരണങ്ങളും കൂടാതെയാണ് ഇദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്. ചുറ്റും പുകയായിരുന്നു, ഒന്നും കാണാൻ പറ്റാത്ത അവസ്ഥയും.

എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് സ്വയരക്ഷയ്ക്കായി ഒരു പെൺകുട്ടി കെട്ടിടത്തിനുമുകളിൽ നിന്നും എടുത്തുചാടുന്ന കാഴ്ച കണ്ടത്.

അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഉടനെ തന്നെ ഒരു ഏണി സംഘടിപ്പിച്ച് കെട്ടിടത്തിനുമുകളിലുണ്ടായിരുന്ന കുട്ടികളെ താഴെയെത്തിച്ചു.

പീന്നീട് കെട്ടടത്തിനകത്ത് പെട്ടുപോയ രണ്ട് കുട്ടികളെയും പുറത്തെത്തിച്ചു. തീപിടുത്തമുണ്ടായി 40 45 മിനിട്ടുകൾ കഴിഞ്ഞാണ് അഗ്നിശമനസേന എത്തിയത്. അത് അപകടത്തിന്റെ ആക്കം കൂട്ടി കേതൻ പറഞ്ഞു.

സോഷ്യൽ മീഡിയയിലും പ്രദേശവാസികൾക്കിടയിലും കേതൻ ഇപ്പോൾ ഹീറോ തന്നെയാണ്. സൈബർ ലോകം ഒന്നടങ്കമാണ് ഇദ്ദേഹത്തെ വാഴ്ത്തുന്നത്.

മനുഷ്യത്വം മരവിച്ചിട്ടില്ലെന്നും ആ നന്മയുടെ പേരാണ് കേതൻ ജോരാവാദിയ എന്നാണ് സമൂഹമാധ്യമങ്ങളുടെ പ്രകീർത്തിക്കുന്നത്.

Advertisement