തിരഞ്ഞെടുപ്പിൽ എറണാകളം മണ്ഡലത്തിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ചവരെന്ന നടൻ മമ്മൂട്ടിയുടെ പരാമർശം അപക്വമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം.
മമ്മൂട്ടിയെ പോലെയുളള ഒരു മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിലുളള ഹുങ്കായിരിക്കാം മമ്മൂട്ടിയുടെ പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.
മമ്മൂട്ടി കാണിച്ചത് അപക്വമായ നടപടിയാണ്. ഒരു സീനിയർ നടനല്ലേ. വലിയ ഒരു ആളല്ലേ. പത്തു നാൽപ്പതുവർഷമായി ഹീറോയായിരിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാം ഇവിടെ മൂന്ന് സ്ഥാനാർത്ഥികളുണ്ടെന്ന്്.
രണ്ടു സ്ഥാനാർത്ഥികളെ പിടിച്ചുനിർത്തി, അവർ രണ്ടുപേരും കൊളളാം. അങ്ങനെ പറയുന്നത് ശരിയല്ല.’- കണ്ണന്താനം പറഞ്ഞു
ഉത്തരവാദിത്വമുളള സ്ഥാനത്ത് ഇരിക്കുന്ന ഒരു നടൻ ഇങ്ങനയൊക്കേ പറയുന്നത് മോശമാണ്. അദ്ദേഹത്തെ കാണാൻ പോകാതിരുന്നതാകാം പ്രശ്നം.
ഞാൻ മോഹൻലാലിനെ കാണാൻ പോയി. മോഹൻലാലിനെ കാണാൻ പോയ ഞാൻ അദ്ദേഹത്തെ കാണാൻ പോയില്ല. അതിൽ അദ്ദേഹത്തിന് ഒരു ഹുങ്ക് കാണുമായിരിക്കാം എന്ന് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.