കാമുകൻ നാല് വർഷത്തെ പ്രണയം ഭർത്താവിനെ അറിയിച്ചു, യുവതി ജീവനൊടുക്കി; തൂ ങ്ങി നിൽക്കുന്ന ദൃശ്യം വാട്‌സ് ആപ്പിൽ കണ്ട് ഓടിയെത്തിയ യുവാവ് പിടിയിൽ

405

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക (29)യെ ആണ് മ രി ച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഗോപികയുടെ സുഹൃത്ത് പൂവാർ സ്വദേശി വിഷ്ണുവിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. ആ ത്മ ഹ ത്യാ പ്രേരണ കു റ്റ ത്തിന് ആണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Advertisements

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിന്റെയും ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Also Read
ചാൻസ് ചോദിച്ച് ഒരുപാട് നടന്നിട്ടുണ്ട്, ഐവി ശശി സാറിന്റെ വീടിന് മുന്നിൽ ദിവസങ്ങളോളം കാത്ത് നിന്നിട്ടുണ്ട്, അപേക്ഷിച്ചിട്ടുണ്ട്; ലാലു അലക്സ്

അതേ സമയം ഇവർ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് താൻ ആശുപത്രിയിൽ എത്തിച്ചതാണെന്ന് യുവാവ് പറയുന്നു.മ രി ച്ച നി ലയിൽ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.

വാട്‌സ് ആപ്പ് വഴി ഇവർ തൂ ങ്ങി നി ൽക്കുന്ന ദൃശ്യം കണ്ടാണ് പൂവാറിൽ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനൽകി. നാലുവർഷമായി ഗോപികയും വിഷ്ണുവും തമ്മിൽ പ്രണയത്തിലായിരുന്നു.

Also Read
എടുത്തു പറയേണ്ടതാണ് മോഹൻലാലിന്റെ ആ സ്വഭാവം, തുറന്നു പറഞ്ഞ് ഗായകൻ ഉണ്ണി മേനോൻ

ഈ വിവരം ഭർത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടർന്ന് ഗോപിക ജീവൻ ഒടുക്കുമെന്ന് പറഞ്ഞിരുന്നു എന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ വർക്ക്‌ഷോപ്പ് തൊഴിലാളിയായ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇവർക്ക് മൂന്നുവയസായ ഒരു കുട്ടിയുണ്ട്. വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോ ർ ച്ച റിയിൽ.

Advertisement