ഇന്ത്യ വിജയിച്ച ലോക കപ്പ് ഫൈനലിലെ എന്റെ സെഞ്ച്വറി നഷ്ടപ്പെടുത്തിയത് ധോണിയാണ്, ഗൗതം ഗംഭീറിന്റെ വെളിപ്പെടുത്തൽ

16

കപിലിന്റെ ചെകുത്താൻന്മാർ 1983ൽ ലോക കിരീടം ഉയർത്തിയ ശേഷം 28 വർഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം.

ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണായകമായത്. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീർ 122 പന്തിൽ 97 റൺസ് നേടിയിരുന്നു. ധോണി 91 റൺസുമായി പുറത്താവാതെ നിൽക്കുകയു ചെയ്തു. ഗംഭീർ ധോണി സഖ്യം 109 റൺസാണ് കൂട്ടിച്ചേർത്തത്.

Advertisements

ശ്രീലങ്ക ഉയർത്തിയ 274നെതിരെ ഇന്ത്യ മൂന്നിന് 114 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഇരുവരും ഒത്തുച്ചേരുന്നത്. എന്നാൽ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ വെച്ച് ഗംഭീർ പുറത്തായി. അതിന് കാരണം ധോണിയാണെന്നാണ് ഇപ്പോൾ ഗംഭീർ പറയുന്നത്.

ഇതേ കുറിച്ച് ഗംഭീറിന്റെ വാക്കുകൾ ഇങ്ങനെ

അന്നത്തെ സെഞ്ച്വറി നഷ്ടത്തെ കുറിച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ഇന്നിംഗ്‌സിൽ ഞാനൊരിക്കലും വ്യക്തിഗത നേട്ടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വിജയലക്ഷ്യക്കെ കുറിച്ച് മാത്രമായിരുന്നു ചിന്ത. പുറത്താവുന്നതിന് മുമ്പുള്ള ഓവറിന് ശേഷം ധോണി എന്റെ അരികിലെത്തി.

മൂന്ന് റൺസ് കൂടി നേടിയാൽ സെഞ്ചുറി പൂർത്തിയാക്കാമെന്ന് അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു. ഇതോടെ ഞാൻ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഇതോടെ എനിയ്ക്ക് സമ്മർദ്ദവും കൂടി. ധോണി സംസാരിക്കുന്നതിന് മുമ്പ് വരെ വിജയലക്ഷ്യത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത. ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കിൽ എനിക്ക് അനായാസം സെഞ്ച്വറി തികയ്ക്കാമായിരുന്നു.

Advertisement