ഹാട്രിക്ക് നേട്ടത്തോടെ ചഹർ എറിഞ്ഞിട്ടു, ബംഗ്ലാദേശ് വീണു; ട്വന്റി 20യിൽ ഇന്ത്യക്ക് 30 റൺസ് വിജയം

12

നാഗ്പൂർ: ബംഗ്ലാദേശിനെതിരെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് 30 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.2 ഓവറിൽ 144 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ന്യൂദൽഹിയിൽ നടന്ന ആദ്യ മത്സരം തോറ്റ ഇന്ത്യ തുടർന്ന് നടന്ന രണ്ട് കളികളും വിജയിച്ചാണ് പരമ്പര നേടിയത്. ഹാട്രിക്കുൾപ്പെടെ ആറു വിക്കറ്റുകൾ സ്വന്തമാക്കി ദീപക് ചഹർ ഇന്ത്യയുടെ വിജയ ലക്ഷ്യം ഉറപ്പിച്ചു. 3.2 ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ലിറ്റൻദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് മിഥുൻ, അമിനുൽ ഇസ്ലാം, ഷാഫിയുൽ ഇസ്ലാം, മുസ്തഫിസുർ റഹീം എന്നിവരുടെ വിക്കറ്റാണ് ചഹാർ വീഴ്ത്തിയത്. ദുബൈ മുന്നും ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി.
മുഹമ്മദ് നയീമിനൊഴികെ മറ്റാർക്കും ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായില്ല. 48 പന്തിൽ 81 റൺസ് നേടിയ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. 29 പന്തിൽ 27 റൺസെടുത്ത മുഹമ്മദ് മിഥുനാണ് ബംഗ്ലാദേശിന്റെ മറ്റൊരു ടോപ് സ്‌കോറർ.

Advertisements

തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ മുഷ്ഫിഖുർ റഹിമിനെ റൺ എടുക്കും മുന്നേ ദുബൈയും പുറത്താക്കി. 48 പന്തിൽ 81 റൺസ് നേടിയ നയിമിനെയും അഫിഫ് ഹൊസൈനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ദുബൈ വീണ്ടും ഇന്ത്യൻ പ്രതീക്ഷകൾ വർധിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടിയിരുന്നു.

ഇന്ത്യയ്ക്കായി കെഎൽ രാഹുലും ശ്രേയസ് അയ്യരും അർധ സെഞ്ചുറികൾ നേടി. 35 പന്തുകളിൽ നിന്ന് 52 റൺസ് എടുത്താണ് രാഹുൽ പുറത്തായത്. ശ്രേയസ് അയ്യർ 35 പന്തിൽ 52 റൺസ് നേടി. ഋഷഭ് പന്ത് ആറ് റൺസ് നേടി പുറത്തായി. മനീഷ് പാണ്ഡ്യ 13 പന്തിൽ 23, ശിവം ദുബെ എട്ട് പന്തിൽ ഒമ്പത് എന്നിവർ പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. പ്രധാന താരങ്ങളില്ലാതെ എത്തിയ ബംഗ്ലാദേശിനോട് ആദ്യ ട്വന്റി 20യിൽ ഏഴുവിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു.

Advertisement