ലൈംഗിക ബന്ധം ആവശ്യപ്പെട്ട യുവതിയായ ഭാര്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു

26

അഹമ്മദാബാദ്‌: ലൈംഗിക ബന്ധം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു. താൻ ബ്രഹ്മചാരിയാണെന്നാണ് ഭർത്താവിന്റെയും, ബന്ധുക്കളുടെയും വാദം. ഇത്തരത്തിൽ രാജ്യത്ത് വിവാദമാകുന്ന ആദ്യത്തെ പരാതിയാണിത്. ഭർത്താവിന്റെ ബന്ധുക്കൾ 22കാരിയായ യുവതിയെ ഇക്കാര്യത്തിൽ മര്ദിച്ചവശയാക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് അഹമ്മദാബാദിലെ വനിതാ പോലീസ് സ്റ്റേഷനിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദാനിലിംഡ സ്വദേശിയായ യുവതിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. സർക്കേജ് സ്വദേശിയായ വ്യക്തിയെ 2016 മെയ് 14, നാണു 22കാരിയായ യുവതിയുടെ വിവാഹംചെയ്തത്. ഭർത്താവിന് ആദ്യമൊക്കെ അവരോടു സ്നേഹമായിരുന്നെന്നും 2018ൽ ആദ്യ കുട്ടിയെ പ്രസവിച്ച ശേഷം അടുപ്പം കുറഞ്ഞെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നു. ശാരീരിക ബന്ധത്തിന് എപ്പോഴൊക്കെ താത്‌പര്യം പ്രകടിപ്പിച്ചാലും ഭർത്താവ് തന്നെ മർദ്ദിക്കാൻ തുടങ്ങുമെന്നും യുവതി ആരോപിക്കുന്നുണ്ട്.

Advertisements

താൻ ബ്രഹ്‌മചര്യം അനുഷ്ഠിക്കുന്നുവെന്ന് പറഞ്ഞാണ് തന്നെ മർദ്ദിച്ചു തുടങ്ങിയതെന്ന് യുവതി പറയുന്നു. കഴിഞ്ഞ ദിവസം യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ ഭർത്താവ് വീട് വിട്ട് ഇറങ്ങി പോയി. തുടർന്ന് യുവാവിന്റെ ബന്ധുക്കൾ യുവതിയെ പിടിച്ചു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഭർത്താവിന് വലിയ തുക കടം ഉണ്ടായിരുന്നെന്നും അതിൽ മനോവിഷമം അനുഭവിച്ചിരുന്നെനും യുവതി പറയുന്നുണ്ട്. കുറച്ച് നാൾ മുൻപ് കുട്ടിക്ക് അസുഖം വന്നപ്പോൾ ഭർത്താവ് ചികിത്സ നൽകാൻ മടിച്ചു. ഏറെ നാളായി തന്റെയും കുട്ടിയുടെയും ചെലവുകൾ പോലും ഭർത്താവ് നോക്കുന്നില്ല. ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisement