ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ ഇന്ത്യ ഒഴിവാക്കിയത് അദ്ദേഹം മുസ്ലീമായതിനാലാണ് എന്ന ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് വിദഗ്ധൻ.
മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ മോഡിയും ബിജെപിയുമാണെന്നാണ് പാകിസ്താൻ ചാനലായ ആജ് ടിവിയുടെ ലോകകപ്പ് വിശകലനത്തിൽ പാനലിസ്റ്റായ ഷുഐബ് അൽവി ആരോപിച്ചത്.
ഞാനായിരുന്നു എങ്കിൽ ഷമിയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കില്ല. നാല് മത്സരത്തിൽ നിന്ന് 14 വിക്കറ്റ് നേടിയ താരമാണ് ഷമി. അത് കണക്കിലെടുക്കാതെ അവർ ഷമിയെ പുറത്തിരുത്തി. ഒരു റെക്കോർഡിലേക്ക് അടുക്കുകയുമായിരുന്നു ഷമി ആ സമയം. അവിടെ കളിച്ചിരുന്നു എങ്കിൽ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടോ മൂന്നോ സ്ഥാനം ഷമി പിടിച്ചേനെ.
എനിക്ക് മനസിലാവുന്നില്ല. ഷമിയെ പുറത്തിരുത്താൻ ടീമിന് മേൽ സമ്മർദ്ദമുണ്ടായിട്ടുണ്ടാവും. മുസ്ലീങ്ങൾ മുന്നേറരുത് എന്ന ബിജെപിയുടെ അജണ്ടയാവാം ഷമിയെ കളിപ്പിക്കാതിരുന്നതിന് പിന്നിൽ”, ചാനൽ ചർച്ചയിൽ ഷുഐബ് അൽവി പറഞ്ഞതിങ്ങനെ.
നേരത്തെ, പാകിസ്ഥാൻ മുൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖും മതം മുൻപിൽ വെച്ച് മുഹമ്മദ് ഷമിയെ അഭിനന്ദിച്ചിരുന്നു. ജിയോ ടിവിയിൽ കളി വിശകലനം ചെയ്യവെ മുസൽമാൻ ഷമി എന്ന് എടുത്ത് പറഞ്ഞ് റസാഖ് ഷമിയെ അഭിനന്ദിക്കുകയായിരുന്നു. ഇതിനെതിരേയും വിമർശനം ഉയർന്നിരുന്നു.
ന്യൂസിലാൻ്ഡിനെതിരെ സെമിയിൽ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിൽ എത്തിയേക്കുമെന്നാണ് സൂചന. ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജഡേജയെ ഇറക്കുന്നതിന് വേണ്ടിയായിരുന്നു ഷമിയെ മാറ്റി നിർത്തിയത്. സെമിയിൽ ജഡേജയേയും ഷമിയേയും ഉൾപ്പെടുത്തി കാർത്തിക്കിനെ മാറ്റി നിർത്താനും സാധ്യതയുണ്ട്.
VIDEO: India rested Shami yesterday against Sri Lanka on Modi's order as he doesn't want Muslims to play for team and break records – Pakistan's cricket analysts pic.twitter.com/BVv2bLwpUD
— Navneet Mundhra (@navneet_mundhra) 7 July 2019