സുവർണാവസരം തുലച്ചു: ഇന്ത്യൻ സൂപ്പർതാരത്തിന് ഇനി കരയ്ക്കിരിക്കാം

22

എല്ലാവരും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഉറ്റുനോക്കിയത് ഒരു താരത്തിന്റെ ബാറ്റിംഗിലേക്കായിരുന്നു. എംഎസ് ധോണിയുടെ പിൻഗാമിയായി ടീമിലെത്തിയ റിഷഭ് പന്ത് തിളങ്ങുമോയെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന് അറിയേണ്ടിയിരുന്നത്.

എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കൊണ്ട് അഞ്ച് പന്തിൽ നാല് റൺസെടുത്ത് പന്ത് പുറത്തായി. ഫോർട്യുനിന്റെ പന്തിൽ ഷംസിയാണ് പന്തിനെ ഷോർട്ട് ഫൈൻ ലെഗ്ഗിൽ പിടികൂടിയത്. ഇതോടെ താരത്തിന്റെ ഭാവി തുലാസ്സിലായിരിക്കുകയാണ്. ഇന്ത്യൻ സ്‌കോർ 104-ൽ നിൽക്കേയാണ് പന്ത് പുറത്തായത്. കളി ഫിനിഷ് ചെയ്യാനുളള സുവർണാവസരമാണ് പന്ത് ഇതോടെ നഷ്ടപ്പെടുത്തിയത്.

Advertisements

നേരത്തെ അനാവശ്യ ഷോട്ടുകൾ കളിച്ച് പുറത്താകുന്നതിനെതിരെ കോച്ച് രവി ശാസ്ത്രിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും ഋഷഭ് പന്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതെസമയം റിഷ പന്തിന്റെ എതിരാളി ശ്രേയസ് അയ്യർ മത്സരത്തിൽ പുറത്താകാതെ നിന്നു. 14 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 16 റൺസെടുത്ത ശ്രേയസ് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നത് വരെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തു. നേരത്തെ വിൻഡീസിനെതിരെ ഏകദിന പരമ്പരയിലും പന്ത് പരാജയപ്പെട്ടപ്പോൾ ശ്രേയസ് മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

Advertisement