ന്യൂസിലാന്റിനെതിരെ മാസ് പ്രകടനവുമായി മലിംഗ; നാല് പന്തിൽ നാല് വിക്കറ്റ്

17

കാൻഡി: ന്യൂസിലാന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ മിന്നുന്ന പ്രകടനവുമായി ശ്രീലങ്കയുടെ പ്രായം തളർത്താത്ത പോരാളി ലസിത് മലിംഗ. ഒരോവറിൽ തുടർച്ചയായ നാലു പന്തുകളിൽ കിവിസിന്റെ നാല് മുൻനിര ബാറ്റ്സ്മാൻമാരെയാണ് താരം ഔട്ടാക്കിയത്.

മത്സരത്തിലെ മൂന്നാം ഓവറിൽ പന്തെറിയാനെത്തിയ മലിംഗ കോളിൻ മൺറോ, ഹാമിഷ് റുഥർഫോർഡ്, കോളിൻ ഗ്രാൻഡ് ഹോം, റോസ് ടെയ്ലർ എന്നിവരെയാണ് കൂടാരം കയറ്റിയത്. മലിംഗയുടെ ഓവർ കഴിഞ്ഞപ്പോഴേക്കും കിവീസിന്റെ നില മൂന്നോവറിൽ 15/4 എന്ന നിലയിലെത്തി.

Advertisements

പിന്നീട് അഞ്ചാം ഓവർ എറിയാനെത്തിയ താരം ടിം സിഫെർട്ടിനെ കൂടി പുറത്താക്കി ട്വന്റി20 യിലെ തന്റെ രണ്ടാമത്തെ 5 വിക്കറ്റ് പൂർത്തിയാക്കി. മലിംഗയുടെ കരുത്തിൽ ശ്രീലങ്കയുടെ 126 റൺസ് ചേസ് ചെയ്യുകയായിരുന്ന കിവീസ് ഇന്നിങ്സ് 88ലൊതുങ്ങി.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന റെക്കോർഡ് മലിംഗ സ്വന്തമാക്കിയിരിക്കുകയാണ്. വസീം അക്രത്തിന്റെ റെക്കോർഡാണ് താരം മറികടന്നത്.

Advertisement