വിവാഹേതര ബന്ധങ്ങളിൽ മുന്നിൽ ഇന്ത്യൻ സ്ത്രീകൾ, ആഗ്രഹിക്കുന്നത് 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെ: ഞെട്ടിക്കുന്ന ഡേറ്റിങ് ആപ് വിവരങ്ങൾ പുറത്ത്

37

വിവാഹേതര ബന്ധങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെയാണ് ആഗ്രഹിക്കുന്നത്. അതേസമയം, പുരുഷന്മാരാകട്ടെ 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളെയാണ് തേടുന്നതെന്നും വെളിപ്പെടുത്തൽ.

വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡനാണ് ഇന്ത്യൻ സ്ത്രീപുരുഷന്മാരുടെ ഡേറ്റിംങ് താൽപര്യങ്ങളെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പുരുഷന്മാർ തുറന്ന ബന്ധങ്ങൾക്ക് സമ്മതമാണെന്നാണ് പൊതുവേ പറഞ്ഞിരിക്കുന്നത്. ‘കൗതുകമുണർത്തുന്ന എന്തിനും’ തയാറാണെന്നും പറയുന്നതിൽ പുരുഷന്മാർ തന്നെ മുന്നിൽ.

Advertisements

അതേസമയം ഇന്ത്യൻ സ്ത്രീകൾ കുറച്ചുകൂടി മുൻകരുതലോടെയാണ് വിവാഹേതര ബന്ധങ്ങളെ സമീപിക്കുന്നത്. ഓൺലൈൻ വഴിയുള്ള ബന്ധം മാത്രം മതിയെന്നാണ് സ്ത്രീകളിൽ ഭൂരിഭാഗവും പറയുന്നത്.

കംപ്യൂട്ടറുകളേക്കാൾ സ്മാർട് ഫോണുകൾ വഴിയാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതെന്നും ഗ്ലീഡൻ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനിലെത്തുന്നവർ മൂന്ന് തവണയായി ദിവസം ശരാശരി ഒന്നര മണിക്കൂറാണ് ചെലവഴിക്കുന്നത്. ഉച്ചക്ക് 12 മുതൽ മൂന്ന് വരെയുള്ള വിശ്രമ വേളയിലും രാത്രി 10 മുതൽ പാതിരാത്രി വരെയുമാണ് ആപ്ലിക്കഷനിലെത്തി ചാറ്റിങ് നടത്തുന്നത്. പങ്കാളി ഉറങ്ങുകയോ ശ്രദ്ധ മറ്റെന്തിലെങ്കിലുമായിരിക്കുമ്പോഴോ ആണ് ആപ്ലിക്കേഷൻ തുറക്കുന്നതെന്നും ഗ്ലീഡൻ വസ്തുതകൾ നിരത്തി പറയുന്നു.

ഇന്ത്യയിലെ ‘വിശ്വസ്ഥരല്ലാത്ത ദമ്പതി’മാരുടെ ആസ്ഥാനം ഗ്ലീഡന്റെ കണക്കുകൾ പ്രകാരം ബെംഗളൂരുവാണ്. രണ്ടാംസ്ഥാനത്ത് കൊൽക്കത്തയും മൂന്നാമത് മുംബൈയുമുണ്ട്. ഉപഭോക്താക്കളിൽ നാലാം സ്ഥാനത്തുള്ള ഡൽഹിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ഈ വിവാഹേതര ബന്ധത്തിനായുള്ള ഡേറ്റിങ് ആപ്പിലേത്തുന്നത്.

ഡൽഹിയുടെ സ്ത്രീ പുരുഷ അനുപാതം (65:35) ആണെങ്കിൽ ഇന്ത്യയിലേത് 70:30 ആണെന്നും ഗ്ലീഡൻ വ്യക്തമാക്കുന്നു. പ്രതിദിനം രണ്ട് മണിക്കൂറിലേറെ ഓൺലൈനിൽ ചെലവിടുന്നവരാണ് ഡൽഹിയിൽ നിന്നുള്ള സ്ത്രീകൾ.

ഗ്ലീഡനിലെത്തുന്നവരിൽ 18 ശതമാനത്തോളം പേർ സ്വന്തം ലിംഗത്തിൽ നിന്നുള്ളവരുമായി വിവാഹേതര ബന്ധം ആഗ്രഹിക്കുന്നവരാണ്. ഇതിൽ ആറ് ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ്. സ്വവർഗ്ഗാനുരാഗം വെളിപ്പെടുത്തുന്നവർ ഇന്ത്യയിൽ കുറവാണെങ്കിലും 377ആം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സ്വന്തം ലൈംഗിക വ്യക്തിത്വം പരസ്യമാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഗ്ലീഡന്റെ കണക്കുകൾ പറയുന്നു.

Advertisement