ആലപ്പുഴ തുറവൂരില്‍ വീട്ടുമുറ്റത്ത് ചിതയൊരുക്കി വീട്ടമ്മ സ്വയം എരിഞ്ഞൊടുങ്ങി

49

തുറവൂര്‍: ഏകയായി താമസിച്ചിരുന്ന വൃദ്ധ, വീട്ടുമുറ്റത്ത് ചിതയ്ക്കു സമമായി ഇഷ്ടിക നിരത്തി പഴയ ജനല്‍പാളി വച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ചാടി ജീവനൊടുക്കി.

Advertisements

കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണയോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ:

മകനുമായി അകന്ന് രണ്ട് വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുയായിരുന്നു ലീല. വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തില്‍ അടുക്കി അതിനു മുകളില്‍ മൂന്ന് പാളിയുള്ള തെങ്ങിന്‍ നിര്‍മ്മിത ജനല്‍ വച്ച് ഉള്ളില്‍ വിറകും മറ്റും ഇട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചാടുകയായിരുന്നു.

തീ ഉയരുന്നതു കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആദ്യം അന്വേഷിച്ചത് ലീലയെയാണ്. വീട്ടിലില്ലെന്ന് തോന്നിയതോടെ തീ കെടുത്തിയപ്പോഴാണ് ലീലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയുടെ രണ്ട് ഒഴിഞ്ഞ കുപ്പികള്‍ കണ്ടെടുത്തു.

പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ മെഡി. ആശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: സാലി, സദു. മരുമക്കള്‍: സജി, രാജി.

Advertisement