അച്ഛന്റെയും അമ്മയുടെയും തമ്മില്‍ത്തല്ല്: മകന്‍ ജീവനൊടുക്കി: പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു

18

തലശേരി: അച്ഛന്റെയും അമ്മയുടെയും കുടുംബ വഴക്കിനെ തുടര്‍ന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍. തലശ്ശേരി വടക്കുമ്ബാട് സ്വദേശികളാണ് ഇവര്‍.

എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യ ബിന്ദുവിനെ(45) ആണ് പുലര്‍ച്ചെ 2.45 സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

ഫെബ്രുവരി അഞ്ചിനാണ് ബിന്ദുവിന്റെ മകന്‍ അഭിന്‍ രാജിനെ(18) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു അഭിന്‍ രാജ്.

അഭിന്‍ രാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷര്‍ത്തില്‍ ഇരുവര്‍ക്കും പരുക്കേറ്റിരുന്നു.

ഇതിനായി ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ രവി പിന്നീട് വീട്ടില്‍ വന്നിരുന്നില്ല.

അതേസമയം മകന്റെ മരണത്തില്‍ മനം നൊന്താണ് ബിന്ദു ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ബിന്ദുവിന്റെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ കിണറ്റില്‍ നിന്നാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

അര്‍ദ്ധ രാത്രിയല്‍ കിടപ്പുമുറിയില്‍ നിന്നും ബിന്ദുവിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത. എന്നാല്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement