തിരുവല്ല സ്വദേശിനിയെ പീഡിപ്പിച്ച് 35 ലക്ഷം തട്ടിയ പ്രവാസി യുവാവ് ജെയിംസ് ചില്ലറക്കാരനല്ല; സിനിമ നിര്‍മാതാവെന്ന വ്യാജേന ഇയാള്‍ പീഡിപ്പിച്ചത് നിരവധി യുവതികളെ

13

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിനിയെ പീഡിപ്പിക്കുകയും 35 ലക്ഷം കൈക്കലാക്കുകയും ചെയ്ത വിദേശ മലയാളി അറസ്റ്റില്‍.

പത്തനംതിട്ട വൈക്കത്തുവീട്ടില്‍ ജെയിംസ് തോമസിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുടുംബ സമേതം കാനഡയിലാണു താമസം.

Advertisements

ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാള്‍ ഫേസ്ബുക്ക്വഴിയാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്.

പിന്നീട് അസുഖംമൂലം രണ്ടുമാസത്തിലധികം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവതിയെ പരിചരിക്കാന്‍ ഇയാള്‍ കൂടെനിന്നു.

ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയതിനുശേഷം ഇയാള്‍ യുവതിയുടെ കൂടെ താമസമാക്കി. ഇതിനിടയില്‍ പല ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞു 35 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

പിന്നീട് കാനഡയില്‍ പോയ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.

ഈ വിവരം അറിഞ്ഞ തിരുവല്ല സ്വദേശിനി എറണാകുളം എസിപിക്ക് നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്.

ചോദ്യംചെയ്യലില്‍ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ സിനിമ നിര്‍മാതാവാണെന്നാണു അവകാശപ്പെട്ടിരുന്നത്. ഇതുകണ്ട് ഇയാളുമായി സൗഹൃദത്തിലായ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.

എറണാകുളം എസിപി സുരേഷിന്റെ നിര്‍ദേശപ്രകാരം, തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളില്‍ ഒളിവില്‍ താമസിച്ചുവന്നിരുന്ന ഇയാളെ നോര്‍ത്ത് എസ്എച്ച്ഒ റോജ്, എസ്ഐ രാജന്‍ ബാബു, സീനിയര്‍ സിപിഒ. വിനോദ് കൃഷ്ണ, സിപിഒമാരായ രാജേഷ്, അജിലേഷ്, ഡിവിആര്‍ ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Advertisement