കായംകുളം: മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തന്റെ കാലു പിടിച്ച് കരഞ്ഞാണ് ഭർത്താവ് നിർബന്ധിപ്പിച്ചത് എന്ന് കഴിഞ്ഞ ദിവസം കായംകുളത്ത് അറസ്റ്റിലായ പ്രതിയുടെ ഭാര്യ.
ഷെയർ ചാററിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിക്കാണ് ആദ്യമായി തന്നെ ഭർത്താവ് കാഴ്ച വച്ചത് എന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
2018 മാർച്ചിലാണ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട കോഴിക്കോടുകാരനെ തന്റെ ഭാര്യയ്ക്കൊപ്പം ശയിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുന്നത്.
അയാളുടെ സുന്ദരിയായ ഭാര്യയെ പകരം നൽകാം എന്ന ഉറപ്പിലായിരുന്നു ഈ ഡീൽ. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകൾ കേരളത്തിൽ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
തൊടുപുഴയിലെ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ അരുൺ ആനന്ദ് പിടിയിലായതോടെയാണ് ഇന്റെ തെളിവുകൾ മറുനാടന് ലഭിച്ചത്. ഇത് ശരിവയ്ക്കും വിധമാണ് കായംകുളത്തെ അറസ്റ്റ്.
കൃഷ്ണപുരം കാപ്പിൽ മേക്ക് രേവതിയിൽ കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടിൽ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ കോഴിക്കോടുകാരനെ കാണാനാണ് എന്ന് പറഞ്ഞ് ഭാര്യയെ കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു കായംകുളംകാരൻ.
സ്റ്റേഷനിൽ നിന്നും കോഴിക്കോടുകാരനും ഇവരുടെ കാറിൽ കയറി. കാറിൽ കയറിയ ശേഷം ബാഹ്യമായ രീതിയിൽ ഇവരെ ഉപയോഗിച്ചു. ത
നിക്കൊപ്പം വരാൻ ഏറെ നിർബന്ധിച്ചിട്ടും ഭാര്യ സമ്മതിച്ചില്ല. തുടർന്ന് വന്നയാളെ വഴിയിലിറക്കിയിട്ട് ഇരുവരും തിരികെ വീട്ടിൽ പോയി.
വീട്ടിലെത്തിയ ശേഷം കാലുപിടിച്ച് ഭർത്താവ് പറഞ്ഞു നിനക്ക് വേണ്ടിയാണ് ഇത്രയും ദൂരെ നിന്നും അവൻ വന്നത്. എന്നാൽ അവർ സമ്മതിച്ചില്ല.
നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ എത്തിയ ആൾ ഒരു ലോഡ്ജിൽ മുറിയെടുത്തു അന്ന് രാത്രി തങ്ങി. പിറ്റേന്ന് വെളുപ്പിനെ ഭാര്യയെ ക്ഷേത്രത്തിൽ പോകാനാണ് എന്ന് പറഞ്ഞ് കായംകുളത്തുകാരൻ വീട്ടിൽ നിന്ന് കൊണ്ടു പോയത് താമസിക്കുന്ന ലോഡ്ജിലേക്കായിരുന്നു.
അവിടെ വെച്ച് കാലു പിടിച്ചു കരഞ്ഞാണ് പരപുരുഷനുമായി ഭാര്യയെ കിടക്ക പങ്കിടാൻ അയാൾ നിർബന്ധിപ്പിച്ചത്.
അതിന് ശേഷം കരുനാഗപ്പള്ളിക്ക് സമീപം താമസിക്കുന്ന പ്രവാസിയെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടു. ഇയാൾ ഗൾഫിലായിരുന്നപ്പോഴാണ് പരിചയപ്പെട്ടത്.
പിന്നീട് നാട്ടിലെത്തിയ ശേഷം ഭാര്യയുമായി ഇയാളുടെ വീട്ടിലെത്തുകയും ഇരുവരും പരസ്പരം ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
ഒരേ മുറിയിൽ ഒരു കട്ടിലിലായിരുന്നു ഇവരുടെ പോക്കൂത്തുകൾ. ഭാര്യയെ ഭീഷണിപെടുത്തിയാണ് കായംകുളത്തുകാരൻ ഇവിടെ എത്തിച്ചത്.
ഇവിടെ ഏറെ നാൾ ഇത്തരത്തിൽ ഭാര്യമാരെ കൈമാറ്റം ചെയ്ത് ബന്ധം തുടർന്നിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായും പരിചയപ്പെട്ട് ഭാര്യയെ കൈമാറി അയാളുടെ ഭാര്യയുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
അവസാനമാണ് തിരുവല്ലയിലുള്ള ആളുമായി അടുക്കുന്നത്. ഇയാൾ പ്രണയിച്ചു വിവാഹം കഴിച്ച ആളായിരുന്നു.
ഇയാളുടെ ഭാര്യ എംഎസ്സി വിദ്യാർത്ഥിയാണ്. കായംകുളത്തുകാരനും ഭാര്യയും തിരുവല്ലയിലെ വീട്ടിലെത്തുകയും ഇവിടെയും ഭാര്യമാരെ കൈമാറ്റം ചെയ്യുകയുമായിരുന്നു.
തിരുവല്ലക്കാരന്റെ ഭാര്യയുമായി കായംകുളത്തുകാരന് വീണ്ടും ബന്ധം തുടരണമെന്നുണ്ടായിരുന്നു. എന്നാൽ അയാളുടെ ഭാര്യ സമ്മതിച്ചില്ല.
എന്നാൽ ഭാര്യയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇയാൾക്കൊപ്പം ബൈക്കിൽ പോകവേ ഇതിനെ ചൊല്ലി വഴക്കിട്ട് ബൈക്കിൽ നിന്നും ചാടി ഇറങ്ങി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
തുടർന്നാണ് പൊലീസ് കേസെടുത്ത് പ്രതികളെ എല്ലാം ഓടിച്ചിട്ട് പിടിച്ചത്. ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന സംഘത്തിലെ നാലു പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തതത്.
കായംകുളം ഡിവൈ.എസ്പി ആർ ബിനുവിന്റെ നിർദ്ദേശാനുസരണം കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തിൽ എസ്ഐ സി.എസ് ഷാരോൺ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഭാര്യമാരെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരെ ഇപ്പോൾ സാക്ഷികളായി കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.
കോഴിക്കോട് സ്വദേശിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും.
ഏറെ സഹികെട്ടിട്ടാണ് കായംകുളത്തുകാരന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. ഇരുവരും തമ്മിൽ സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. ഇതിൽ ഒരു കുട്ടിയുമുണ്ട്.
ഇയാൾ സ്ഥിരമായി ഷെയർചാറ്റ് ഉപയോഗിക്കുന്ന ആളാണ്. ഇത് വഴി നമുക്ക് ആരോട് വേണമെങ്കിലും എന്തും ചാറ്റ് ചെയ്യാമെന്നും, നമ്മുടെ വിവരങ്ങൾ ആർക്കും ലഭ്യമാകില്ലെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചിരുന്നു.
അങ്ങനെയാണ് ഇരുവരും ചേർന്ന് ഷെയർചാറ്റ് വഴി ചാറ്റ് ചെയ്തിരുന്നത്. ഒടുവിൽ മറ്റുള്ളവർക്ക് കാഴ്ചവയ്ക്കാൻ തുടങ്ങിയതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതും.