മുടി മുറിച്ച നിലയിൽ, രൂപശ്രീയെ കാണാതായ ദിവസം ഏറെ അടുപ്പം ഉണ്ടായിരുന്ന അദ്ധ്യാപകൻ ഒപ്പമുണ്ടായിരുന്നു: യുവഅധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

24

മഞ്ചേശ്വരം: അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അധ്യാപകൻ പൊലീസ് കസ്റ്റഡിയിലായി. മൂന്ന് ദിവസം മുമ്പ് കാണാതായ അധ്യാപികെയെയാണ് കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത് .

ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുകയുണ്ടായി. സംഭവത്തിൽ ഇവരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകകനായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അധ്യാപികയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നുവന്നത്രെ . ഇപ്പോൾ കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Advertisements

മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതി മുതൽ സ്‌കൂളിൽ നിന്നും കാണാതാകുകയായിരുന്നു. രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയാണ് കടപ്പുറത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് നിന്നും മത്സ്യതൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്‌കൂട്ടർ ഹൊസങ്കടിയിൽ നിന്നും രണ്ട് കിലമീറ്റർ അകലെ ദുർഗപള്ളത്തെ റോഡിൽ നിന്നും കണ്ടെത്തുകയും ചെയ്തു .

അതേ സമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നിൽ ബെല്ലടിക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുങ്ങിമരണമെന്നായിരുന്നു പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. രൂപശ്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.എന്നാൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Advertisement