ഏതെങ്കിലും ചവറ് മാട്രിമോണി പരസ്യങ്ങൾ കണ്ട് അതാണ് വിവാഹമെന്ന് തെറ്റിദ്ധരിക്കരുത്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെ കുറിച്ച് ദീപ നിശാന്ത്

239

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തെ ചുറ്റി പറ്റിയുള്ള വിവാദങ്ങൾ ആണ് ഇപ്പോൾ വലിയ വാർത്തയായി മാറിയിരിക്കുന്നത്. ഡിവൈഎഫ് ഐ നേതാവായ ഷെജിനും നഴ്സായ ജ്യോത്സനയും തമ്മിലുള്ള വിവാഹമാണ് വിവാദത്തിലായത്.

ഷെജിനെതിരെ പരാതിയുമായി ജ്യോത്സനയുടെ വീട്ടുകാർ രംഗത്തെത്തുകയും സിപിഎം നേതാവ് ജോർജ് എം തോമസ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞതും മറ്റും പ്രശ്‌നത്തെ രാഷ്ട്രീയമാക്കി മാറ്റി. ഇപ്പോഴിതാ സംഭവത്തിൽ കോളേജ് അധ്യാപികയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

Advertisements

Also Read
അന്ന് മോഹൻലാലിൽ നിന്ന് ഒരു വലിയ പാഠം ഞാൻ പഠിച്ചു, അനുഭവം വെളിപ്പെടുത്തി വിദ്യാ ബാലൻ

ഏതെങ്കിലും ചവറ് മാട്രിമോണി പരസ്യങ്ങൾ കണ്ട് അതാണ് വിവാഹമെന്ന് തെറ്റിദ്ധരിക്കരുതെന്നും വൈവിധ്യങ്ങളോട് പൊരുത്തപ്പെടുന്നത് കൂടിയാണ് മതേതര സാമൂഹികജീവിതം എന്നും വൈവിധ്യങ്ങളെ റദ്ദ് ചെയ്ത് സങ്കുചിതത്വം വളർത്തുന്നതല്ല അങ്ങനെ വളർത്തുന്നവരെ തിരുത്തേണ്ട ബാധ്യത ഇടതു പക്ഷത്തിനുണ്ടെന്നും ദീപാ നിശാന്ത് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരുപം

ഒരു ജാതിയിൽ’പ്പെട്ടവർ’ ആ ജാതിയിൽ മാത്രമായും ഒരു മതത്തിൽ’പ്പെട്ടവർ’ ആ മതത്തിൽ മാത്രമായും ചുരുങ്ങുമ്പോൾ മനുഷ്യന് പൊതുജീവിതം അസാധ്യമാകും. അങ്ങനെ പൊതുജീവിതങ്ങളെ അസാധ്യമാക്കാനല്ല, കൂടുതൽ കൂടുതൽ സാധ്യതകളിലേക്ക് നയിക്കാനാണ് ഇടതുപക്ഷം യത്നിക്കേണ്ടത്.

വ്യക്തികളെന്നത് കുടുംബപാരമ്പര്യവും ജാതിയും മതവും ഭംഗമില്ലാതെ വരും തലമുറകളിലേക്ക് കൈമാറാനുള്ള ഒരു ചരക്കല്ല. മക്കളോടുള്ള ‘കടുത്ത’ സ്നേഹത്താലും ഭാവിയെ കരുതിയുള്ള ഉത്കണ്ഠയാലും തങ്ങൾക്കിഷ്ടമില്ലാത്ത വിവാഹത്തിന്റെ പേരിൽ മക്കളെ കൊലപ്പെടുത്തി കുടുംബത്തിന്റെ അഭിമാനസംരക്ഷകരായി മാറുന്ന മാതാപിതാക്കളുടെ കാലത്ത്, മതേതരപൊതുജീവിതത്തെ ഏതറ്റം വരെയും സംരക്ഷിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്.

Also Read
പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തി ദിവ്യ ഉണ്ണി ; ആരാധകരെ ഏറെ സന്തോഷിപ്പിച്ച് മടങ്ങി വരവ്

ഏതെങ്കിലും ‘ചവറ് മാട്രിമോണി’ പരസ്യങ്ങൾ കണ്ട് അതാണ് വിവാഹമെന്ന് തെറ്റിദ്ധരിക്കരു ത്. വൈവിധ്യങ്ങളോട് പൊരുത്തപ്പെടുന്നത് കൂടിയാണ് മതേതരസാമൂഹികജീവിതം. വൈവിധ്യങ്ങളെ റദ്ദ് ചെയ്ത് സങ്കുചിതത്വം വളർത്തുന്നതല്ല. അങ്ങനെ വളർത്തുന്നവരെ തിരുത്തേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ട് എന്നായിരുന്നു ദീപാ നിശാന്ത് കുറിച്ചത്. ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്.

Advertisement