വാട്സ് ആപ്പിലൂടെ സുഹൃത്തായ നാല്‍പ്പതുകാരന്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചു: പരാതിയുമായി ഗര്‍ഭിണിയായ യുവതി

29

പിംപ്രി: വാട്‌സ്‌ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ഒന്നര വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കായി പൊലീസി തിരച്ചില്‍ ശക്തമാക്കി.

നാല്‍പ്പതുകാരനായ സായ്‌നാഥ് ഷെട്ടിയാണ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ഗര്‍ഭിയായ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്.

Advertisements

മഹാരാഷ്‌ട്രയിലെ പിംപ്രി – ചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം. വാട്‌സ്‌ ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സായ്‌നാഥ് വിവാഹിതയായ യുവതിയുമായി പരിചയത്തിലാകുകയും പിന്നീട് അടുത്ത ബന്ധമായി തീരുകയും ചെയ്‌തു. ഇരുവരും തമ്മില്‍ വീഡിയോ ചാറ്റിംഗും നടന്നിരുന്നു.

ഒരിക്കല്‍ പ്രതി യുവതിയെ നേരില്‍ കാണാനായി ക്ഷണിച്ചു. ഇത് സ്വീകരിച്ച്‌ യുവതി ഹോട്ടലില്‍ എത്തി. ഇവിടെ വെച്ച്‌ യുവതിയെ സായ്‌നാഥ് ആദ്യമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡനം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ലൈംഗിക പീഡനം തുടരുകയാണ്. താനിപ്പോള്‍ ഗര്‍ഭിണിയാണ്. വിവരം പുറത്തറിയിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് സായ്‌നാഥ് ഭീഷണിപ്പെടുത്തിയിരുന്നു.

വിവാഹിതയായ താന്‍ പേടി കാരണമാണ് സംഭവത്തെക്കുറിച്ച്‌ ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സായ്‌നാഥിനുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Advertisement