ഇതുപോലൊരു പ്രതിന്ധി താൻ ഇതുവരെ അനുഭവിച്ചിട്ടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

29

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദനം എടുത്ത് കളഞ്ഞതിനെ തുടർന്ന് മേഖല അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും ജമ്മുകശ്മീർ ടീമിന്റെ മെന്ററുമായ ഇർഫാൻ പത്താൻ.

അടുത്ത മാസം ആരംഭിക്കുന്ന ക്രിക്കറ്റ് സീസണ് മുന്നോടിയായി കളിക്കാരെ വിളിച്ചുചേർക്കാൻ വഴിയൊന്നുമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണത്രെ ജമ്മുകശ്മീർ ക്രിക്കറ്റ് ബോർഡ്. ഒടുവിൽ ക്യാമ്പിലെത്തണമെന്ന് പ്രാദേശിക ടിവിയിലൂടെ പരസ്യം നൽകാനാണ് ജമ്മുകശ്മീർ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഈ പ്രശ്നത്തിന് പരിഹാരം തേടി ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ആഷിഖ് അലി ബുഖാരിയും അസോസിയേഷൻ ഭരണാധികാരി സികെ പ്രസാദും പരിശീലകൻ ഇർഫാൻ പത്താനും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Advertisements

ചർച്ചയ്ക്ക് ശേഷമാണ് പ്രാദേശിക ടിവി ചാനലുകളിൽ പരസ്യം നൽകി താരങ്ങളെ വിളിച്ചുചേർക്കാൻ അസോസിയേഷൻ തീരുമാനിച്ചത്. കരിയറിൽ ഇതുപോലൊരു പ്രതിന്ധി താൻ അനുഭവിച്ചിട്ടില്ലെന്നാണ് ഇർഫാൻ പറയുന്നത്. 2018 സീസൺ മുതൽ ഇർഫാൻ കശ്മീർ ടീമിനൊപ്പമാണ്. ആഭ്യന്തര സീസണിന് മുന്നോടിയായി പരിശീലന ക്യാമ്പ് നടത്തി വരികെയാണ് കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണമായത്. ഇതേത്തുടർന്ന് ക്യാമ്പ് പിരിച്ചുവിട്ട് ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളെ മടക്കി അയക്കുകയായിരുന്നു.

അടുത്തമാസം ആരംഭിക്കുന്ന വിജയ് ഹസാരെ ടൂർണമെന്റോടെയാണ് പുതിയ ആഭ്യന്തര ക്രിക്കറ്റ് സീസണിന് രാജ്യത്ത് തുടക്കമാവുക. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ ടീമംഗങ്ങളെ വിളിച്ചുചേർക്കാൻ അസോസിയേഷന് കഴിയുന്നില്ല. ഇതിന് പരിഹാരമായാണ് താരങ്ങളെ വിളിച്ച് കൂട്ടാൻ പ്രാദേശിക ടിവി ചാനലുകളിൽ പരസ്യം നൽകാൻ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

Advertisement