ബാലതാരമായി സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. ബാലതാരത്തിൽ നിന്നും നായികയായി മാറിയപ്പോഴും ആരാധകർ കാവ്യയെ നെഞ്ചിലേറ്റുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം മുതൽ പിന്നെയും വരെ ഒരുമിച്ച് അഭിനയിച്ചവരാണ് ദിലീപും കാവ്യ മാധവനും.
സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകർത്തുകയായിരുന്നു ഇരുവരും. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് കാവ്യ മാധവൻ. അഭിനയവും നൃത്തവും മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് കാവ്യ മാധവൻ. കാവ്യദളങ്ങളെക്കുറിച്ച് വാചാലയായുള്ള കാവ്യ മാധവന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് സോഷ്യൽമീഡിയയിൽ.
ALSO READ
മനസ്സിലെ ചിന്തകളാണ് കാവ്യ ദളങ്ങളായി മാറിയത്. കുട്ടിക്കാലം മുതലേ തന്നെ വരികൾ ഉണ്ടാക്കി പാട്ട് പാടുന്ന സ്വഭാവമുണ്ടായിരുന്നു. ആവർത്തിച്ച് പാടുന്ന വരികളെല്ലാം അമ്മ നോട്ട് ബുക്കിൽ കുറിച്ച് വെക്കുമായിരുന്നു. പദ്യപാരായണത്തിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട് കാവ്യ മാധവൻ. തുടക്കം മുതലേ തന്നെ മികച്ച ഗാനങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.
പാട്ട് ഭയങ്കരമായി ഇഷ്ടമാണ്, നന്നായി ആസ്വദിക്കാറുണ്ട്. തുടക്കത്തിലൊക്കെ എപ്പോൾ ബ്രേക്ക് വന്നാലും പാട്ട് പാടിപ്പടിക്കും. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരിക്കും പാട്ട് ചിത്രീകരിക്കുന്നത്. അതിനകം തന്നെ വരികൾ മനപ്പാഠമായി കഴിഞ്ഞിട്ടുണ്ടാവും. വരികളുടെ വിഷ്വൽ മനസ്സിൽ കണ്ടാവും അഭിനയിക്കുക. കാവ്യ ദളങ്ങൾ ചെയ്തപ്പോൾ നിരുത്സാഹപ്പെടുത്തിയവരുമുണ്ടായിരുന്നു.
കാവ്യ മാധവൻ എഴുതുമോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. അഭിനയവും ഡാൻസും മാത്രമല്ല അത്യാവശ്യം എഴുത്തുമുണ്ട്. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്ന സമയത്ത് സ്വന്തമായി ട്യൂണുണ്ടാക്കി പാടിയിരുന്നു. 9ാംക്ലാസ് മുതലുള്ള കാര്യമാണ് കാവ്യ ദളങ്ങളിലുള്ളത്. ഒരു ഇൻസിഡന്റുണ്ടായിരുന്നു. കേട്ടറിവ് മാത്രമുള്ള ഒരാൾ, രാഹുലെന്നാണ് പേര്. കുറേ രാഹുൽമാര് വന്നതാണ് ഞാൻ പറഞ്ഞ കഥ കേട്ട്. ഒരു ചേച്ചി എപ്പോഴും രാഹുലിന്റെ കഥ പറയുമായിരുന്നു.
അതിങ്ങനെ കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട്. പ്രണയം എന്നൊന്നും പറയാനാവില്ല. ഞാൻ എവിടേലും പോയാൽ ആ ഫങ്ഷനെക്കുറിച്ചും ഞാനിട്ട ഡ്രസിനെക്കുറിച്ചുമൊക്കെ അയാൾ പറയുമായിരുന്നു. എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് രാഹുൽ മരിച്ചെന്ന് ചേച്ചി പറഞ്ഞത്.
അന്ന് ഫ്രണ്ട്സൊന്നുമില്ല. വല്ലാതെ സങ്കടമായിരുന്നു. ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു. ചീത്ത കുട്ടികൾക്കൊക്കെയല്ലേ അങ്ങനെ തോന്നൂ. എന്നൊക്കെയല്ലേ നമ്മുടെ ചിന്ത, ഇതാരോടും പറയാൻ പറ്റില്ല. അപ്പോൾ അതങ്ങ് എഴുതിത്തീർത്തു, ഒരഞ്ചാറ് പേജിൽ. രാഹുലിനെ നേരിൽ കാണാനായി ആഗ്രഹിച്ചിരുന്നു.
ALSO READ
മനുഷ്യരെ പോലെ തന്നെയാണ് ദൈവങ്ങളെ കാണുന്നത്. പിണക്കവും പരിഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. അത് കാണിച്ചിട്ടുമുണ്ട്. മാതാപിതാക്കൾ എപ്പോഴും കൂടെയുണ്ട്, അത് കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഏത് വിഷയവും നമ്മൾ അതിജീവിച്ചല്ലേ പറ്റൂ. പൊതുവെ പെട്ടെന്ന് മൂഡോഫാകുന്ന പ്രകൃതമാണ്.
എന്റെ ബേസ് എപ്പോഴും സങ്കടമാണ്. എന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടാവാറില്ല, സന്തോഷിക്കുമ്പോൾ അടുത്തതെന്തെങ്കിലും സങ്കടം ഉണ്ടാകും അതിനെക്കുറിച്ചോർത്ത് പേടിക്കാറുണ്ട്. വളരെ പേർസണലായിരിക്കും. ജോലി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. നല്ല ഗുണങ്ങളേയുണ്ടായിട്ടുള്ളൂ. പേഴ്സണലി സങ്കടങ്ങളുണ്ടാവുമല്ലോയെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.