വിക്രത്തിന്റെ വളര്‍ച്ച മകനെ ബാധിക്കുമോയെന്ന് ഭയന്നു, നടന്റെ നല്ല അവസരങ്ങളെല്ലാം മുടക്കി മനഃപ്പൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിച്ച് ത്യാഗരാജന്‍, തുറന്നുപറച്ചില്‍ വൈറല്‍

394

തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറാണ് വിക്രം. സിനിമാലോകം വളരെ ആരാധനയോടെയാണ് വിക്രത്തെ നോക്കി കാണുന്നത്. സ്വന്തം കഠിനാധ്വാനം കൊണ്ടാണ് വിക്രം ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്.

Advertisements

സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി ഒത്തിരി അലഞ്ഞ വിക്രത്തിന് 1999ലാണ് മീര എന്ന ചിത്രത്തില്‍ വേഷം ലഭിച്ചത്. . വിക്രം അവസരത്തിനായി അലയുന്ന സമയത്ത് അദ്ദേഹത്തിന്റെ അമ്മാവന്റെ മകന്‍ പ്രശാന്ത് തമിഴ് സിനിമയിലെ താരമായിരുന്നു.

Also Read:മെഗാസ്റ്റാര്‍ എന്ന് ആദ്യമായി എന്നെ വിളിച്ചത് അവരാണ്, പക്ഷേ എനിക്കിഷ്ടം മമ്മൂക്ക എന്ന് വിളിക്കുന്നത്, മനസ്സുതുറന്ന് മമ്മൂട്ടി

ത്യാഗരാജാണ് പ്രശാന്തിന്റെ പിതാവ്. വിക്രം തമിഴ് നടനും ഫിലിം മേക്കറുമായ ത്യാഗരാജനുമായുള്ള ബന്ധത്തെ കുറിച്ച് വിക്രവും ത്യാഗരാജനും എവിടെയും പറഞ്ഞിരുന്നില്ല. കുടുംബപരമായി ഇവര്‍ തമ്മില്‍ അകല്‍ച്ചയുണ്ടെന്നാണ് വിവരം.

പ്രശാന്ത് കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിക്രമും സിനിമയിലേക്ക് വന്നത്. പിന്നീടുള്ള വിക്രമിന്റെ വളര്‍ച്ച മകന്റെ കരിയറിനെ ബാധിക്കുമോ എന്ന് ത്യാഗരാജന്‍ ഭയന്നിരുന്നു.അതുകൊണ്ടുതന്നെ വിക്രമിന്റെ ഒത്തിരി നല്ല അവസരങ്ങള്‍ ത്യാഗരാജന്‍ മുടക്കിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Also Read:പരമ്പരാഗത വേഷത്തില്‍ സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് സ്വാസിക; പുത്തന്‍ ചിത്രവുമായി താരം

ഇപ്പോഴിതാ തമിഴ് മാധ്യമപ്രവര്‍ത്തകന്‍ ബാലു ഇതേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രശാന്തിന്റെ വളര്‍ച്ചയ്ക്ക് വിക്രം തടസ്സമാകുമെന്ന് സംസാരം വന്നപ്പോഴായിരുന്നു വിക്രമിന്റെ കാലിന് അപകടം സംഭവിച്ചതെന്നും ത്യാഗരാജന്‍ മനപ്പൂര്‍വ്വം വിക്രത്തെ ഇല്ലാതാക്കാന്‍ നോക്കുകയാണെന്നും ബാലു പറയുന്നു.

Advertisement