ലാലേട്ടന്‍ കണ്ടുപഠിക്കേണ്ട അഭിനേതാവ്: അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം: വിജയ് സേതുപതി

20

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഷൂട്ടിംഗിന്‍റെ അവസാനഘട്ടത്തിലാണ്. ഹൈദരാബാദില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ ലൊക്കേഷനിലേക്ക് തമിഴകത്തെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നതാണ് പുതിയ വാര്‍ത്ത.

Advertisements

രാമോജി റാവു ഫിലിംസിറ്റിയില്‍ മറ്റൊരു ചിത്രത്തിന് ഷൂട്ടിംഗിന് എത്തിയതായിരുന്നു വിജയ് സേതുപതി. താരം മരക്കാര്‍ സെറ്റ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ദു പനയ്ക്കല്‍ ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പ് വൈറലാകുകയാണ്.

കുറിപ്പിന്‍റെ പൂര്‍ണരൂപം കാണാം.

‘മക്കള്‍ സെല്‍വനോടൊപ്പം. ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയില്‍ കുഞ്ഞാലിമരക്കാര്‍ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നില്‍ക്കുമ്ബോള്‍, ഒരു കാര്‍ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്ബോള്‍ ആ കാര്‍ റിവേഴ്‌സ് വരുന്നു. കാറില്‍ നിന്നിറങ്ങി വന്നത് fight മാസ്റ്റര്‍ അനല്‍ അരസ്സ്.

അനലുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്‌. ഞാന്‍ വര്‍ക്ക്‌ ചെയ്ത ഒരു പടത്തില്‍ ആണ് അനല്‍ സ്വതന്ത്ര മാസ്റ്റര്‍ ആകുന്നത്‌.’മത്സരം’.അതില്‍ പീറ്റര്‍ ഹൈന്‍ ആയിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോള്‍ അസിസ്റ്റന്റ് ആയ അനലിനെ പടം ഏല്‍പ്പിച്ചു പീറ്റര്‍ മാസ്റ്റര്‍ പോയി. അനല്‍ തന്റെ ജോലി നന്നായി പൂര്‍ത്തിയാക്കുകയും ചെയ്തു.

പൃഥ്വിരാജ് അഭിനയിച്ച’പുതിയമുഖം’ ആണ് അനലിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നന്‍ ആണ് അനല്‍.വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റര്‍ എത്തിയിരിക്കുന്നത്. മാസ്റ്റര്‍ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി.

ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട്‌ ആണ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാര്‍, നാന്‍ അവരുടെ പെരിയഫാന്‍. അതിനെന്താ നമുക്ക് പോകാം. ലാലേട്ടന്‍ ഇപ്പോള്‍ ഫ്രീ ആണ് കാരവാനില്‍ ഉണ്ട്.

എനിക്ക് കാരവാനില്‍ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയില്‍ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു നടന്‍.

തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നില്‍ക്കുമ്ബോള്‍. വൈകീട്ട് അദ്ദേഹം സെറ്റില്‍ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്‌.നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത്‌ മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്’.

Advertisement