തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല; ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര

18

ബോളിവുഡിലേയ്ക്ക് തനുശ്രീ ദത്ത എന്ന താരം കൊണ്ടുവന്ന മീ ടു മുന്നേറ്റം മലയാളത്തിലും അലയൊലികൾ സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ മീടൂ മുന്നേറ്റത്തെക്കുറിച്ച് സംസാരിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എപ്പോഴെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടായിരുന്നോ എന്ന ചോദ്യത്തിനു മറുപടി നൽകുന്നു.

Advertisements

വുമൺ ഇൻ വേൾഡ് സമ്മിറ്റ് 2019 ൽ പങ്കെടുത്തപ്പോഴാണ് പ്രിയങ്കയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്.
മീടൂ മുന്നേറ്റം ഹോളിവുഡിലും ബോളിവുഡിലും വൻ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരസ്പരമുള്ള പിന്തുണകൊണ്ടാണ് പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ കഴിയുന്നതെന്നും. അതു പറയുന്നവരുടെ വായ മൂടാൻ മറ്റുള്ളവർ ശ്രമിക്കാത്തതെന്നും പ്രിയങ്ക പറയുന്നു.

സ്വന്തം അനുഭവങ്ങൾ തുറന്നു പറയാൻ മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം തന്നെയാണ് മീ ടൂ മുന്നേറ്റത്തിന്റെ ശക്തിയെന്നും സ്വയം ആർജ്ജിച്ചെടുത്ത കഴിവുകൾ കൊണ്ട് അപകടങ്ങളിൽ നിന്ന് സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ പറയുന്നു.

എല്ലായ്‌പ്പോഴും നമുക്ക് ശബ്ദമുണ്ടായിരുന്നു. പക്ഷേ അന്നൊന്നും നമ്മളെ ആരും കേട്ടില്ല. പക്ഷേ, ഇന്ന് നമ്മൾ പരസ്പരം പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ആർക്കും നമ്മുടെ വായമൂടിക്കെട്ടാനാവില്ല. അതൊരു അവിശ്വസനീയമായ ശക്തി തന്നെയാണ് പ്രിയങ്ക വ്യക്തമാക്കി

ഇപ്പോൾ, എനിക്കൊരു അനുഭവം പറയാനുണ്ടെങ്കിൽ, അതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല’ എന്ന് പ്രിയങ്ക അഭിപ്രായപെട്ടു. അപ്പോഴാണ് ലൈംഗിക പീഡനം എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യം താരത്തിനു നേരെ ഉയർന്നത്.

ഒരിയ്ക്കലെങ്കിലും അത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോകാത്ത ഒരാൾ പോലും ഇവിടെയില്ലെന്നാണ് ഞാൻ കരുതുന്നത്’ എന്നായിരുന്നു ഉയർത്തിപ്പിടിച്ച കൈകളോടെ പ്രിയങ്ക മറുപടി നൽകി

Advertisement