പെയിൻ കി ല്ല റുകൾ കഴിച്ച് സെഡേഷനിൽ പല ഇൻറർവ്യുകളും കൈവിട്ട് പോയതാണ്, അല്ലാതെ ഷൈൻ മദ്യപിച്ചതോ ലഹരി ഉപയോഗിച്ചതോ അല്ല!

535

മലയാളികൾക്ക് ഇഷ്ടപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. താരം തന്റെ അഭിനയമികവ് കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെയിൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയുടെ പുതിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ല ഹ രി ഉപയോഗിച്ചാണ് താരം അഭിമുഖത്തിൽ പങ്കെടുത്തതെന്ന തരത്തിൽ നിരവധി ട്രോളുകളും പ്രചരിച്ചു. എന്നാൽ കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തിൽ ഷൈൻ ക്ഷീണിതനായിരുന്നതിനു കാരണമെന്ന് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീർ മുഹമ്മദുണ്ണി വ്യക്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോൾ.

Advertisements

ALSO READ

വിവാഹ ശേഷം ഹണിമൂൺ പ്ലാനിനെ കുറിച്ച ചോദിച്ചപ്പോൾ റാഫി പറഞ്ഞതിങ്ങനെ ; ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം നടന്നതിന്റെ സന്തോഷത്തിൽ റാഫിയുടെ മഹിമോളും

തല്ലുമാല, ഫെയർ ആൻഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാൽമുട്ടിലെ ലിഗമെന്റിന് പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലിൽ എത്തി ഉടൻ തന്നെ വെയിൽ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈൻ അഭിമുഖങ്ങൾ നൽകുകയായിരുന്നുവെന്നും ഇതേതുടർന്നാണ് താരം അവശനായതെന്നും മുനീർ പറയുന്നുണ്ട്.

മുനീർ മുഹമ്മദുണ്ണിയുടെ വാക്കുകൾ ഇങ്ങനെ,

ട്രോളുകൾ, ഷൈനിന്റെ ഇൻറർവ്യു സത്യം എന്താണ് ? തല്ലുമാല, ഫെയർ ആൻഡ് ലൗലി എന്നീ സിനിമകളിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈൻ ടോം ചാക്കോയുടെ കാലിന് ഒ ടി വ് സംഭവിക്കുന്നു. ശേഷം ഡോക്ടർ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ പെ യി ൻ കി ല്ല റുകൾ കഴിച്ച് സെഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് ‘വെയിൽ’ സിനിമയ്ക്കു വേണ്ടി ഇൻറർവ്യൂ കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു.

പക്ഷേ അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇൻറർവ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മ ദ്യ മോ മറ്റ് ല ഹ രി യോ ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന പേരിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ALSO READ

ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങൾ, കൂട്ടുകാർക്ക് ഒക്കെ പപ്പയുണ്ട്, എനിക്കും വേണം എന്ന് മോളും പറയാൻ തുടങ്ങി; ഷാനുമായുള്ള രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആൻ മരിയ

ഓൺലൈൻ സദാചാര പൊലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു എന്നുമാണ് മുനീർ കുറിപ്പിൽ പറയുന്നത്.

Advertisement