കാലനെ മുന്നില്‍ കണ്ടായിരുന്നു മമ്മൂക്കയോടൊപ്പമുള്ള ആ യാത്ര, ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകന്‍

30

വാഹനത്തോടുള്ള മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ കമ്പം അങ്ങാടിപ്പാട്ടാണ്. ആഡംബര കാറുകളുടെ ഒരു വന്‍ ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. പലപ്പോഴും കാര്‍ ഓടിക്കുന്നതും മമ്മൂട്ടി തന്നെയാണ്.

എന്നാല്‍ മെഗാസ്‌റ്റാറുമൊത്തുള്ള ഒരു യാത്രാ വേളയില്‍ താന്‍ കാലനെ മുന്നില്‍ കണ്ടിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ശന്തിവിള ദിനേശ്.

Advertisements

കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“കേരളകൗമുദിക്ക് വേണ്ടി മമ്മൂക്കയുടെ ഒരു അഭിമുഖം ഞാന്‍ നടത്തിയിരുന്നു. ധര്‍ത്തി പുത്ര് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന സമയമാണത്. പൂ‌ജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചിത്രീകരണം. എല്ലാ ദിവസവും രാവിലെ ഞാന്‍ പങ്കജ് ഹോട്ടലില്‍ ചെല്ലും.

മമ്മൂക്കയുടെ കൂടെ കാറില്‍ കയറും. ജയിലില്‍ ചെല്ലും. ഒരു നോയ്‌മ്ബ് കാലമായിരുന്നു അത്. പ്രാര്‍ത്ഥനയ്‌ക്ക് പോകുന്ന സമയത്ത് മമ്മൂക്ക എന്നെ പാളയത്ത് കയറ്റി വിടും. അഞ്ച് ദിവസം കൊണ്ടായിരുന്നു ഇന്റര്‍വ്യൂ എടുത്തത്.

അഞ്ച് ദിവസത്തെ ആ കാര്‍ യാത്ര സത്യം പറഞ്ഞാല്‍ കാലനെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ഏതെല്ലാം റോഡില്‍ ഗട്ടറകളുണ്ടോ, ഏതെല്ലാം കുഴികളുണ്ടോ അതില്‍ എല്ലാം കയറ്റിയായിരുന്നു യാത്ര.

വളരെ മര്യാദയ്‌ക്ക് കാറും സ്‌കൂട്ടറും ഓടിച്ചു പോകുന്നവരെ പോലും അദ്ദേഹം ചീത്ത പറയും. അത്ര അലക്ഷ്യമായിട്ടായിരുന്നു മമ്മൂക്കയുടെ ഡ്രൈവിംഗ്”.

Advertisement