പതിനാല് പേർക്കെതിരെ മീ ടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല; സുഹൃത്തുക്കൾ പോലും ശത്രുക്കളായി; വെളിപ്പെടുത്തി രേവതി സമ്പത്ത്

376

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രേവതി സമ്പത്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാനും മടി കാണിക്കാറില്ല. തനിക്ക് ഉണ്ടായ മീടൂ അനുഭവങ്ങളും രേവതി സമ്പത്ത് മുൻപ് തുറന്ന് പറഞ്ഞിരുന്നു.

മലയാള സിനിമയിൽ വളർന്നു വരുന്ന നടിമാർക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യാൻ മടിക്കില്ലെന്നും രേവതി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Advertisements

ഇതിനിടെ താരം തനിക്കും അമ്മയ്ക്കും എതിരെ നേരെ സദാചാര ആക്ര മ ണ മുണ്ടായി എന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. കോഴിക്കോട് വടകരയിലെ വാടക വീട്ടിൽ വെച്ച് സദാചാര ഗു ണ്ടകളുടെ ആക്ര മ ണമുണ്ടായിയെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ- അവളെ തനിച്ച് ഒരു മുറിയിൽ കിട്ടണം; ഐശ്വര്യ റായിയെ ഹോട്ടൽമുറിയിൽ എത്തിക്കാൻ വേണ്ടി അയാൾ അന്ന് ശ്രമിച്ചു; വെളിപ്പെടുത്തലിൽ ഞെട്ടൽ!

ഇപ്പോഴിതാ താരം മുൻപ് താൻ ഉന്നയിച്ച് മീടൂ ആരോപണങ്ങൾ കാരണം അടുത്ത സുഹൃത്തുക്കൾ പോലും തന്റെ ശത്രുക്കളായി മാറി എന്ന് പറയുകയാണ് രേവതി സമ്പത്ത്.

അക്കാരണങ്ങൾ കാരണം അടുത്ത സുഹൃത്തുക്കൾ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകർഷിക്കാനാണ് വെളിപ്പെടുത്തൽ നടത്തുന്നത് എന്നുപോലും ഇതിനിടയ്ക്ക് കേൾക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാൻ കൊള്ളില്ല, ശ്രദ്ധയാകർഷിക്കൽ രോഗമാണെന്ന പഴിയും ചിലരുന്നയിച്ചിരുന്നു.

തനിക്ക് അക്കാരണത്താൽ മൂന്ന് സിനിമയാണ് നഷ്ടപ്പെട്ടത്. ആരൊക്കയോ സംവിധായകനെ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് സിനിമ നഷ്ടപ്പെട്ടത്. അവളെ സെറ്റിലേക്ക് വിളിക്കരുത്, പ്രശ്നക്കാരിയാണെന്ന് എന്ന പൊതുസംസാരം പോലും രൂപപ്പെട്ടു.

ALSO READ- സിനിമയിലെത്തി അൻപത് വർഷം; നൂറുവയസുകാരനായി അമ്പരപ്പിച്ച് വിജയരാഘവൻ! ഏറ്റെടുത്ത് ആരാധകർ

‘താൻ പതിനാല് പേർക്കെതിരെ മീടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്ക് എത്താൻ വൈകി. തനിക്കാരോടും ക്ഷമിക്കാൻ തോന്നിയിട്ടില്ല. നല്ല ദേഷ്യമുണ്ട് പലരോടും. എന്നാലും മനസമാധാനവും സന്തോഷവും ആത്മാഭിമാനവുമുണ്ട്.’-രേവതി പറയുന്നു.

മീ ടുവിന്റെ പേരിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വരെ അകന്നപ്പോഴും അച്ഛനും അമ്മയും എനിക്കൊപ്പം ഉറച്ചു നിന്നുവെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തുന്നു. ഈയടുത്ത് തലശ്ശേരിയിൽ വച്ച് സദാചാര പോലീസിങ് നേരിട്ടപ്പോൾ ഞാൻ പോലീസിൽ ഒരു പരാതി നൽകിയെങ്കിലും ഒരു കാര്യവുമുണ്ടായില്ലെന്നും രേവതി സമ്പത്ത് പരയുന്നു.

കൂടാതെ, ഇവിടെ മരിച്ചാൽ മാത്രമേ വ്യവസ്ഥിതി അനങ്ങുകയുള്ളൂ. ഒരു കടയിൽ സാധനം വാങ്ങാൻ പോയാൽ എന്തൊക്കെ നോട്ടം നേരിടണം എന്നും രേവതി സമ്പത്ത് ഗൃഹലക്ഷ്മിയോട് പറഞ്ഞു.

Advertisement