ഒരുപാട് ആഗ്രഹിച്ചിരുന്നിട്ടും ആരും എന്നെ തേടി വന്നില്ല; അച്ഛന്റെ ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു; താരപുത്രന്‍ ശിവകുമാര്‍!

3968

മലയാള സിനിമയില്‍ കോമഡി വേഷങ്ങള്‍ ഉള്‍പ്പടെ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ താരമാണ് നടന്‍ കൃഷ്ണന്‍ കുട്ടി. താരത്തിന്റെ ഡയലോഗുകള്‍ ഒന്നും ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഒരു നോട്ടം പോലും മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തെ ശാസ്തമംഗലം 7സ്വദേശിയായ കൃഷ്ണന്‍ കുട്ടി അപകടത്തിലാണ് മരണമടഞ്ഞത്. സിനിമ നടന്‍ ആകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവര്‍ത്തിച്ചു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാന്‍ ഗോപാലന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും കൃഷ്ണന്‍കുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ പി.പത്മരാജന്റെ ‘ പെരുവഴിയമ്പലം ‘ ‘ത്തിലൂടെ സിനിമയില്‍ പ്രവേശിച്ച കൃഷ്ണന്‍കുട്ടി നായര്‍ ‘അവനവന്‍ കടമ്പ’ യോടെയാണ് പ്രസിദ്ധനാകുന്നത്. പിന്നീട് നിരവധി വേഷങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ആ കാലഘട്ടത്തിലെ പ്രഗത്ഭ സംവിധായകരുടെ വര്‍ക്ക് ചെയ്യാനും എല്ലാം അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശിവകുമാറും ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമാണ്

Advertisements

കൃഷ്ണന്‍കുട്ടി പ്രേക്ഷകരെ വിട്ടു യാത്രയായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. 1995 ഒക്ടോബര്‍ 22-ന് തിരുവനചികിത്സയിലിരിക്കെയായിരുന്നു മരണം. 1996 നവംബര്‍ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെഅദ്ദേഹം വിടവാങ്ങി.

ALSO READ- ശാരീരികമായി വയ്യൊത്താരു അവസ്ഥ, വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകള്‍; മടങ്ങാന്‍ തയ്യാറാണെന്ന് ഭാമ!

മകന്‍ ശിവകുമാറാകട്ടെ കഴിവ് ഉണ്ടെങ്കിലും അതിനനുസരിച്ച വേഷങ്ങള്‍ ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ്. ഏറെ കാത്തിരിപ്പിന് ശേഷം പ്രശാന്ത് കാനത്തൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്ദ്രന്‍സ് നായകനായി എത്തുന്ന ഫീച്ചര്‍ ഫിലിമായ സ്റ്റേഷന്‍ 5 ല്‍ വില്ലന്റെ വേഷം ചെയ്താണ് ഇപ്പോള്‍ ശിവകുമാര്‍ വാര്‍ത്തകളില്‍ നിറയുന്നത്.

തനിക്ക് അഭിനയത്തിന് അച്ഛനാണ് പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ ചെയ്യരുത് എന്നും, സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നുവെന്ന് താരം പറയുന്നു.

ALSO READ- അനുശ്രീയോട് ഒപ്പം ഹണിമൂണിന് പോയില്ലേ? ആരതി പൊടിയെ അറിയില്ലെന്ന് ശില്‍പ; സ്വകാര്യങ്ങള്‍ പരസ്യമാക്കി ദമ്പതികള്‍!

ഒരുപാട് ആഗ്രഹിച്ചിരുന്നിട്ടും ആരും എന്നെ തേടി വന്നിരുന്നില്ല. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷന്‍ 5 ല്‍ വ്യത്യസ്തമായ ആ കഥാപാത്രം നല്‍കിയ പ്രശാന്തിന് നന്ദിയെന്നാണ് ശിവകുമാര്‍ പറയുന്നത്.

Advertisement