എന്നോട് മാത്രം പ്രത്യേക ഇഷ്ടം കാണിച്ചവർ ആരുമുണ്ടായിരുന്നില്ല; എല്ലാവർക്കും ഞാൻ ഒരുപോലെ ആയിരുന്നു; ഭർത്താവാണ് എല്ലാത്തിനും കാരണം; അന്ന് വാണി ജയറാം പറഞ്ഞതിങ്ങനെ

75

ഇന്ത്യൻ സംഗീതത്തിലെ മധുര ശബ്ദമായിരുന്നു വാണി ജയറാം. പക്ഷേ പലപ്പോഴും പല അംഗീകാരങ്ങളും അവർക്ക് നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന് ആരാധകർക്ക് തോന്നിയിട്ടുണ്ട്. തന്റെ എഴുപത്തിയെട്ടാം വയസ്സിലാണ് വാണി അന്തരിക്കുന്നത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹിന്ദിയിലെ ഒരുവിധം എല്ലാ ഭാഷകളിലും പാടിയിട്ടുള്ള നടിയാണ് വാണിജയറാം. ഇപ്പോഴിതാ മരിക്കുന്നതിന് മുമ്പ് ഗായിക നല്കിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേരെ ചൊവ്വെ എന്ന പരിപാടിയിലാണ് തന്റെ ജീവിതത്തെ കുറിച്ച് താരം വാചാലയായത്. അന്ന് താരം പറഞ്ഞതിങ്ങനെ; എന്റെ ജാതകത്തിൽ ഈ പെൺകുട്ടി വളർന്ന് വലിയൊരു ഗായിക ആകുമെന്ന് ഉണ്ടായിരുന്നു. അന്നത് കേട്ട് അച്ഛൻ ചിരിച്ചു. ഞാനാണെങ്കിലോ പാട്ട് പഠിക്കാതെ സ്‌കൂളിലു, കോളേജിലും പാട്ട് മത്സരങ്ങളിൽ സമ്മാനം വാങ്ങിക്കൊണ്ടിരുന്നു.

Advertisements

Also Read
ആ സര്‍ജറി ചെയ്താല്‍ എന്റെ ശബ്ദം കുയില്‍നാദം പോലെ ആയിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു; തന്റെ സൗണ്ടിനെ കുറിച്ച് സീമ ജി നായര്‍

പഠനത്തിന് ശേഷം ഞാൻ ജോലിക്ക് കയറിയത് ബാങ്കിലാണ്. ആ സമയത്തായിരുന്നു എന്റെ വിവാഹം. ചെന്നെയിൽ നിന്ന് സിക്കന്തരബാദിൽ എത്തിയപ്പോഴായിരുന്നു ജയറാം സാറുമായുള്ള എന്റെ വിവാഹം നടന്നത്. വിവാഹശേഷം ഞാൻ ബോംബെയിൽ എത്തി. അപ്പോഴാണ് ഇത്രയും പാടുന്ന ഞാൻ സംഗീതം അഭ്യസിക്കാതിരുന്നത് എന്താണെന്ന് ജയറാം ചോദിച്ചത്. അവിടെ നിന്നാണ് ഞാൻ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ ആരംഭിച്ചത്.

ഞാൻ ആദ്യമായി പാടിയ എല്ലാ ഭാഷകളിലെയും പാട്ടുകൾ ഹിറ്റായി. ഒത്തിരി താരങ്ങളുടെ സിനിമയിൽ പാടുകയും ആ താരങ്ങളെല്ലാം സൂപ്പർതാരങ്ങളായി മാറുകയും ചെയ്തു. രജനിയുടെ 100 സിനിമകളിൽ ഞാൻ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിൽ പാടിയതിന് ശേഷമാണ് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ജീവിതത്തിൽ ഞാൻ സിനിമാ താരങ്ങളെ പോലെ സൂപ്പർ താരമൊന്നുമല്ല. മലയാളത്തിൽ എനിക്ക് അവാർഡ് ഒന്നും കിട്ടാത്തതിൽ എനിക്ക് സങ്കടമൊന്നുമില്ല. അർജ്ജുനൻ മാസ്റ്റർക്ക് വരെ അവാർഡ് കിട്ടിയിട്ടില്ല. പക്ഷേ എന്റെ ആരാധകർക്ക് അതൊരു വിഷമമായി നില്ക്കുന്നുണ്ടാവും.

Also Read
കരിക്കില്‍ ഉണ്ടല്ലേ, ആ ചോദ്യം കേട്ടപ്പോള്‍ കരിക്ക് അവരുടേതാണെന്ന് തോന്നിപ്പോയി, അങ്ങനെ ഒരു അനുഭവം ആദ്യം, തുറന്നുപറഞ്ഞ് അന്നു ആന്റണി

സംഗീത മേഖലയിൽ എന്നോട് മാത്രം പ്രത്യേക ഇഷ്ടം കാണിച്ചവർ ആരുമുണ്ടായിരുന്നില്ല. ഞാൻ എല്ലാ സംഗീത സംവിധായകർക്കും ഒരുപോലെ ആയിരുന്നു. എനിക്ക് ലഭിച്ചതിലെല്ലാം ഞാൻ സന്തോഷവതിയാണ്. അങ്ങനെ പോസിറ്റീവായി മാത്രമേ ഞാൻ ചിന്തിക്കാറുള്ളു എന്നാണ് അന്ന് താരം പറഞ്ഞത്.

Advertisement