ആ കാര്യത്തിൽ കസിൻസ് പോലും കളിയാക്കാറുണ്ട്; അവരോടൊക്കെ പുച്ഛം മാത്രം; മാറാൻ ഉദ്ദേശമില്ലെന്ന് നിഖിലും രമ്യയും

3303

മലയാളം മിനി സ്‌ക്രീനീലൂടെ അവതാരകരായി എത്തി ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് നിഖിൽ മേനോനും രമ്യയും. അവതരണം മാത്രമല്ല അഭിനയ രംഗത്തും ഒരു കൈ നോക്കിയ നിഖിൽ താൻ മികച്ചൊരു ഗായകൻ കൂടിയാണെന്നും തെളിയിച്ചിരുന്നു. പാട്ടുകാരൻ ആണെങ്കിലും, അവതാരകൻ ആയിട്ടാണ് നിഖിലിനെ മലയാളികൾ സ്വീകരിച്ചത്.

ടെലി വിഷൻ അവതാരകരായി തുടങ്ങി പിന്നീട് നിഖിലും രമ്യയും ഭാര്യാ ഭർത്താക്കൻമാരായി മാറുക ആയിരുന്നു. ഒന്നിച്ച് ഷോ ചെയ്തിരുന്ന സമയത്താണ് ഇവൾ എനിക്ക് പറ്റിയ ആളാണെന്ന് മനസിലായതെന്ന് നിഖിൽ പറയുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിൽ ആവുക ആയിരുന്നു. സന്തോഷകരം ആയ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇവർ. ഒരു മകളുമുണ്ട് ഇവർക്ക്.

Advertisements

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചും പറയുകയാണ് നിഖിലും രമ്യയും. പ്രണയിച്ചിരുന്ന വ്യക്തികളിൽ വിവാഹശേഷം ചില മാറ്റങ്ങൾ വരാറുണ്ട്. ഇമെച്വർ ലവ് എന്നുള്ളത് മെച്വർ ലവ് എന്നതിലേക്ക് മാറുമെന്നാണ് ദമ്പതികള് പറയുന്നത്.

ALSO READ- പൃഥ്വിരാജിന് അക്കാര്യത്തിൽ ഭയങ്കര മടിയാണ്; എന്ത് കഷ്ടമാണ് എന്ന് പറയും; അതിനൊക്കെ മോഹൻലാലിനെ കണ്ട് പഠിക്കണമെന്ന് ഞാൻ പറയും: മല്ലിക സുകുമാരൻ

ഇരുവരും ഭയങ്കരമായി മാറിയിട്ടൊന്നുമില്ല, ഫ്രണ്ട്സിന്റെ കൂടെ കറങ്ങാനും, വൈകി വീട്ടിൽ വരാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട്. ചില കാര്യങ്ങളിൽ കുറച്ച് വ്യത്യാസം വന്നിട്ടുണ്ട്. ഒരുപാട് പാർട്ടി ചെയ്യുന്നയാളാണ് ഞാൻ. കുറേ ഫ്രണ്ട്സുണ്ട്. സാറ്റർഡേ നൈറ്റൊക്കെ പുറത്ത് പോവും. ഇവൾക്ക് അതൊന്നും ഇഷ്ടമല്ല. അത് ഞാൻ വേണ്ടെന്ന് വെച്ചന്നാണ് നിഖിൽ പറയുന്നത്.

തന്റെ ഫ്രണ്ട്‌സിനെ എല്ലാം ഭാര്യയ്ക്കും അമ്മയ്ക്കും അറിയാം. അത് എന്റെ നിർബന്ധമാണ്. അവർ വേറൊരാളുടെ വീട്ടിലേക്കാണ് പോവുന്നതെന്ന തോന്നൽ അവർക്കുണ്ടാവരുത്. അമ്മയും ഭാര്യയും അവരെ അറിയണമെന്നും നിർബന്ധമുണ്ട്. ഫ്രണ്ട്ഷിപ്പിലൊന്നും നിയന്ത്രണങ്ങളില്ലെന്നും നിഖിൽ പറഞ്ഞു.

ALSO READ- ‘ഏറ്റവും സന്തോഷമുള്ള നാൽപതുകൾ ഇവിടെ തുടങ്ങുന്നു’;അമ്മയുടെ ഓഫീസിൽ ലാലേട്ടനും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് രചന

അതേസമം, രമ്യ ഇത്തിരി ട്യൂബ് ലൈറ്റാണ്. ഒരു കാര്യം ചോദിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ പറഞ്ഞ് കൊടുക്കണം. അത് എന്നെ വെറുപ്പിക്കുന്ന സ്വഭാവമാണെന്നായിരുന്നു നിഖിലിന്റെ അഭിപ്രായം.

അതേസമയം, താൻ നിഖിലേട്ടൻ എന്ന് വിളിക്കുമ്പോൾ നീലാണ്ടൻ എന്നാണ് കേൾക്കുന്നതെന്ന് പലരും പറയാറുണ്ട്. ഇങ്ങനെ വിളിക്കുന്നത് കേട്ട് എന്താ നീലകണ്ഠനെന്നാണോ പേര് എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും രമ്യ പറയുന്നു. താൻ പാലാക്കാരി ആണെങ്കിലും യാത്രകളായിരിക്കാം ഭാഷയിൽ ഒരു വള്ളുവനാടൻ ശൈലി വന്നതെന്നും രമ്യ പറയുന്നു.

താൻ, കിച്ചൺ ജോലികൾ ചെയ്യാൻ എക്സ്പേർട്ടൊന്നുമല്ല. പക്ഷേ, ചെയ്യും. രമ്യയ്ക്ക് വയ്യാതായാലോ, തിരക്കിലാണെങ്കിലോ ഒക്കെ എല്ലാം ചെയ്യാറുണ്ടെന്നും അവളുടേയും മകളുടേയും ലഗേജെല്ലാം എടുക്കാറുള്ളത് താനാണെന്നും നിഖിൽ പറയുന്നു. കസിൻസൊക്കെ കളിയാക്കാറുണ്ട്. അവരോടൊക്കെ പുച്ഛമാണെന്നും ഞങ്ങൾ എല്ലാ കാര്യങ്ങളിലും പരസ്പരം ഇടപെടാറുണ്ടെന്നും നിഖിൽ പറയാറുണ്ട്.

Advertisement