തീയ്യറ്ററുകളെ വിറപ്പിച്ച ‘മുള്ളന്‍കൊല്ലി വേലായുധന്‍’ ഇടനെഞ്ചില്‍ കുടിയിരുന്നിട്ട് പതിമൂന്ന് വര്‍ഷം

476

വിഷപാമ്പുകളുടെ വിളനിലം, കത്തൊഴുക്കുള്ള പുഴ: ഇന്ത്യയിലെ ഒരു നടനും ചെയ്യാത്ത സാഹസിക രംഗങ്ങള്‍ മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെ ചെയ്ത് ഇങ്ങനെ

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ മുള്ളംകൊല്ലി വേലായുധന്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു വിസ്മയമായിരുന്നു, അതിലുപരി വലിയൊരു വിങ്ങലും. മാസും, ക്ലാസും ഒന്നിച്ചു സമന്വയിച്ച ‘മുള്ളംകൊല്ലി വേലായുധന്‍’ ആരാധകര്‍ ആഘോഷമാക്കിയ കഥാപാത്രമായിരുന്നു, ജോഷി സംവിധാനം ചെയ്ത 2005-ല്‍ പുറത്തിറങ്ങിയ ‘നരന്‍’ കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രമായിരുന്നു.

Advertisements

ഹൊഗനക്കലിലെ ചിത്രീകരണ രംഗമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം, രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച ചിത്രത്തില്‍ ഒരു വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു.

ഇന്നസെന്റ്, മധു, മാമുക്കോയ, സിദ്ധിഖ്, ഭീമന്‍ രഘു, മണിയന്‍ പിള്ള രാജു,സലിം കുമാര്‍, ദേവയാനി, ഭാവന, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഒരു താരരാജവിനെപ്പോലെ മുള്ളംക്കൊല്ലി ദേശത്ത് നിറഞ്ഞാടിയ വേലായുധന്‍ കണ്ണീര് ബാക്കി നിര്‍ത്തിയാണ് പ്രേക്ഷകരില്‍ നിന്ന് പടിയിറങ്ങിയത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ശക്തമായ ചിത്രങ്ങളില്‍ ഒന്നാണ് ‘നരന്‍’. ചിത്രത്തിന് തിയേറ്ററിലേക്ക് ഇടിച്ചു കയറിയ പ്രേക്ഷകാരവം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

‘നരന്‍’ സിനിമയിലെ അവസാന രംഗമാണ് സങ്കീര്‍ണമായ മാനസികാവസ്ഥയോടെ ചെയ്ത ഫൈറ്റ്. ഹൊഗനക്കല്‍ വെച്ചാണ് അത് ഷൂട്ട് ചെയ്തത്. ഒരുലക്ഷം ക്യുബിക് അടിവരെ വെള്ളം ഉയരുന്ന പുഴയാണ്. നിറയെ പാമ്പുകള്‍ ഉള്ള സ്ഥലം.

ഡ്യൂപ്പുകളായി വന്നവരെല്ലാം വെള്ളത്തിന്റെ വരവ് കണ്ടപ്പോള്‍ പറഞ്ഞു, നീന്തല്‍ തെരിയാത് സാര്‍, അവസാനം ഞാന്‍ തന്നെ തയ്യാറായി. ദിവസം മുഴുവന്‍ വെള്ളത്തില്‍ നില്‍ക്കുകയാണ്. അപകടം സംഭവിക്കും എന്നറിഞ്ഞുകൊണ്ടാണ് ആ രംഗം അഭിനയിച്ചത്.’

Advertisement