കടംകയറി വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ, 14 വര്‍ഷം അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ 21 പവന്‍ സ്വര്‍ണ്ണം സുനിച്ചന്‍ പണയം വെച്ചു, വല്ലാത്ത ജീവിതമായിരുന്നു, തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

1818

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.

Advertisements

ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ഓരോ പോസ്റ്റുമായി എത്തുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ പതിവാണ്. ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിഗ്‌ബോസില്‍ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങള്‍ നടന്നിരുന്നു.

Also Read: ഭാര്യയെ പ്രാങ്ക് ചെയ്ത് ആനന്ദ് നാരായണ്‍, കിട്ടിയത് എട്ടിന്റെ പണി

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. ആളുകള്‍ പല തവണ തങ്ങളെ ഡിവോഴ്‌സ് ആക്കിയിട്ടുണ്ടെന്നും ശരിക്കും തങ്ങള്‍ ഡിവോഴ്‌സ് ആയിട്ടില്ലെന്നും മഞ്ജു പറയുന്നു. കല്യാണം കഴിയും വരെ ഭയങ്കര സന്തോഷത്തിലായിരുന്ന താന്‍ വിവാഹ ശേഷം കടവും കടത്തിന്റെ കടവുമൊക്കെയാണ് നേരിട്ടതെന്നും മഞ്ജു പറയുന്നു.

സുനിച്ചന്റെ കടം കാരണം സമാധാനത്തോടെ വീട്ടില്‍ ഉറങ്ങാന്‍ പോലും കഴിയില്ലായിരുന്നു. എപ്പോഴും ആളുകള്‍ വീട്ടില്‍ വരുമായിരുന്നുവെന്നും പകല്‍ സമയങ്ങളില്‍ സുനിച്ചന്‍ വീട്ടിലുണ്ടാവില്ലായിരുന്നുവെന്നും വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ താന്‍ കരച്ചിലായിരുന്നുവെന്നും താരം പറയുന്നു.

Also Read: എന്റെ സിനിമയിലെ നായകനും, പ്രൊഡക്ഷനിൽ ഉള്ളവരും കഴിക്കുന്നത് ഒരേ ഫുഡാണ്; പ്രൊഡ്യൂസറിനെ വിളിക്കുകയോ പ്രൊഡ്യൂസർ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യാത്തയാളാണ് ആസിഫ് അലി; മണിയൻപിള്ള രാജുവിന് പറയാനുള്ളത് ഇങ്ങനെ

ആരോടോ കടം മേടിച്ചുവെന്നൊക്കെ പറഞ്ഞപ്പോള്‍ തന്റെ സ്വര്‍ണം അദ്ദേഹത്തിന് കൊടുത്തു. പതിനാല് വര്‍ഷമെടുത്ത് അമ്മയുണ്ടാക്കിയ 21 പവന്‍ സ്വര്‍ണ്ണമായിരുന്നു നല്‍കിയതെന്നും അദ്ദേഹത്തിന്റെ കടം താനാണ് ജോലിക്ക് പോയി വീട്ടിയതെന്നും താനും ഭര്‍ത്താവും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞു.

Advertisement