ഡേറ്റിന് വേണ്ടി വിളിച്ചു, ഫോൺ കൊടുത്തപ്പോൾ ഏത് നസീർ എന്ന് ചോദിച്ചത് സത്യമാണ്; മമ്മൂട്ടി പ്രേംനസീറിനെ അപമാനിച്ചുവെന്ന വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ

2938

മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങളായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം മെഗാസ്റ്റാർ പദവിയിലേയ്ക്ക് എത്തിയത് താരത്തിന്റെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. തന്റെ എഴുപതാമത് വയസിലും ചെറുപ്പം നിലനിർത്തി മലയാള സിനിമയിൽ മുൻനിരയിൽ തന്നെ നിൽക്കുകയാണ് നടൻ ഇപ്പോഴും. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഒന്ന് കൊണ്ട് മാത്രമാണ് മമ്മൂട്ടി ഇന്നും മെഗാസ്റ്റാറായി തന്നെ തുടരുന്നത്.

മമ്മൂട്ടി വരുന്നതിന് തൊട്ടു മുമ്പ് നടൻ രതീഷ് ആയിരുന്നു മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ, 88 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. പിന്നീടാണ് അത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സാമ്രാജ്യമായി മാറിയത്. എന്നാൽ നടൻ മമ്മൂട്ടിയും രതീഷും തമ്മിൽ പിണക്കമായിരുന്നുവെന്നും സ്വരചേർച്ചകൾ ഉണ്ടായിരുന്നതായും വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

കൂടാതെ മലയാളത്തിന്റെ അനശ്വര നടൻ പ്രേംനസീറിനെയും മമ്മൂട്ടി അപമാനിച്ചതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങളിലും വാർത്തകളിലും യാതൊരു കഴമ്പുമില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ടിഎസ് സുരേഷ് ബാബു. നടൻ എന്നതിലുപരി രതീഷ് നിർമ്മാതാവ് കൂടിയായിരുന്നു. സിനിമ നിർമ്മാണത്തിലേക്ക് ഇറങ്ങിയ ശേഷമാണ് നടൻ രതീഷ് സാമ്പത്തികമായി ഏറെ തകർന്നത്.

നിരവധി പരാജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്റെ സാമ്പത്തിക പ്രതിസന്ധി നികത്താൻ വേണ്ടി രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ചിരുന്നു എന്നും പക്ഷെ നടൻ മമ്മൂട്ടി അന്ന് രതീഷിന് ഡേറ്റ് കൊടുത്തില്ല എന്നുമാണ് മ്മൂട്ടിക്കെതിരെ ഉയർന്ന ആരോപണം. അതുപോലെ നടൻ പ്രേം നസീറിനോടും മമ്മൂട്ടി ഇങ്ങനെ ചെയ്തിരുന്നു എന്നും മോശമായി സംസാരിച്ചിരുന്നു എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഈ പ്രചരണങ്ങളിലാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

Also read; ഒളിച്ചോടി വിവാഹം; കാത്തിരുന്ന കൺമണി പിറന്നിട്ട് ഒരു മാസം മാത്രം; വിഷ്ണുവമായി ഒത്തുപോകില്ല, വിവാഹ മോചിതയാകുന്നുവെന്ന് നടി അനുശ്രീ, ഞെട്ടലോടെ ആരാധകർ

സുരേഷ് ബാബു പറയുന്നതിങ്ങനെ;

മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഇത്തരം കാര്യങ്ങളിൽ ഒരു സത്യവും ഇല്ല. അത് എനിക്ക് നന്നായി അറിയാം കാരണം ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ സാക്ഷിയാണ് എന്നും അദ്ദേഹം പറയുന്നു, രതീഷും മമ്മൂക്കയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും എടാ, പോടാ എന്നാണ് പരസ്പരം വിളിക്കുന്നത്.

അത് അവർ ഇരുവരും തമ്മിൽ തീരുമാനിച്ചിട്ടാണ് അങ്ങനെ വിളിച്ചിരുന്നത്. അതിന് താൻ സാക്ഷിയാണ്. രതീഷിന് മമ്മൂക്കയോട് അത്രയും ഇഷ്ടമാണ്. രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയാൽ മമ്മൂക്ക ഒരിക്കലും ഡേറ്റ് കൊടുക്കാതെ ഇരിക്കില്ല. മമ്മൂക്ക തന്നെ തിരക്കഥയുടേയും മറ്റും കാര്യത്തിൽ സഹായിക്കും.

എന്നാൽ പിന്നീട് രതീഷ് തന്നെയാണ് ആ സിനിമ ഉപേക്ഷച്ചത്. അല്ലാതെ മമ്മൂക്ക ഒരിക്കലും രതീഷിന് ഡേറ്റ് കൊടുക്കാതിരിക്കില്ല. കൂടാതെ പ്രേംനസീർ ഡേറ്റ് ചോദിച്ചിട്ടും കൊടുത്തില്ലെന്നും പ്രചരിച്ചിരുന്നു. അതും വെറും ആരോപണം മാത്രമാണ്. നസീർ സാറിനും മമ്മൂട്ടി ഡേറ്റ് നൽകിയതാണ്. ഇക്കാര്യങ്ങൾക്കെല്ലാം താൻ സാക്ഷിയാണ്.

Also read; ആ വശ്യമാർന്ന ശരീരസൗന്ദര്യം തന്നെ തിരിച്ചടിയായി; താരരാജാക്കന്മാരുടെ പോലും ഇഷ്ടം നേടിയ സുന്ദരി സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷമായത് ഇങ്ങനെ

പക്ഷെ അന്ന് സംഭവിച്ചത് മറ്റൊന്നാണ്. ഒരു ദിവസം മമ്മൂക്ക താമസിച്ച ഹോട്ടലിലേക്ക് ഒരു ഫോൺ വന്നു, അത് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ആ ഫോൺ എടുത്തത്. ഫോൺ വിളിച്ചയാൾ ഞാൻ ആണ് നസീർ എന്ന് പറഞ്ഞപ്പോൾ, ഏത് നസീർ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. അത് ആളെ അറിയാതെയാണ്, പ്രേം നസീർ ആണെന്നറിഞ്ഞപ്പോൾ, അയ്യോ എന്താ സാർ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ പ്രതികരണം. അദ്ദേഹം വിളിച്ചത് മമ്മൂക്കയുടെ ഡേറ്റിന് വേണ്ടിയായിരുന്നു.

Advertisement