2 മാസങ്ങള്‍ക്ക് മുമ്പ് തകര്‍ത്ത പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയം താണ്ടിയെത്തിയ കേരളത്തിന് കൈത്താങ്ങാകാൻ താര സംഘടനാ അബുധാബിയിൽ നടത്തുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഡിസംബർ ഏഴിന് അഞ്ചു മണിക്കൂർ നീണ്ട പരിപാടികൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഷോയുടെ വിവരങ്ങൾ മോഹൻലാൽ പങ്കു വച്ചപ്പോളും ചർച്ചയായത് കഴിഞ്ഞ താര നിശയിലെ സ്കിറ്റാണ്.
വനിതകളെ അപമാനിച്ചു എന്ന ആരോപണവുമായി സ്കിറ്റിനെതിരെ ഡബ്ള്യു സി സി രംഗത്ത് എത്തിയിരുന്നു. ഇത്തവണ അത്തരത്തിലുള്ള സ്കിറ്റുണ്ടോ എന്ന ചോദ്യങ്ങൾക്ക് മോഹൻലാൽ ഒഴിഞ്ഞു മാറുകയാണ് ചെയ്തത് . വിമര്‍ശനങ്ങള്‍ക്ക് ഇടം നല്‍കാതെ സ്‌കിറ്റുകള്‍ ഒരുക്കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി.
മോഹൻലാലിൻറെ മറുപടി ഇങ്ങനെയാണ് ; “ഞങ്ങളൊരിക്കലും അങ്ങനെയുള്ള കാര്യങ്ങള്‍ ഫോകസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആ സ്‌കിറ്റ് അമ്മയിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ട് ചെയ്തതാണ്. ഞങ്ങളെന്തോ തെറ്റു ചെയ്‌തെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഒരു സ്‌കിറ്റ് ചെയ്യാം, മോഹന്‍ലാല്‍ പറഞ്ഞു.
തന്നെ കളിയാക്കുന്ന സ്‌കിറ്റുകള്‍ ചെയ്യാറുണ്ടെന്നും അതെല്ലാം ആസ്വദിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നെ കളിയാക്കുന്ന സ്‌കിറ്റുകള്‍ നിരവധി ചെയ്യാറുണ്ടല്ലോ! അത് ഞാന്‍ ആസ്വദിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ആ സ്പിരിറ്റില്‍ എടുക്കും, മോഹന്‍ലാല്‍ പ്രതികരിച്ചു.
മീ ടൂ ക്യാംപെയിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയാല്‍ മാത്രമേ അതിനെക്കുറിച്ച് പറയാന്‍ കഴിയൂ. അതല്ലാതെ കമന്റ് ചെയ്യാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി .