എന്തിനായിരുന്നു ഇത്ര തിടുക്കത്തില്‍ പോയത്, അച്ഛന്റെ പേര് കേട്ടാല്‍ അമ്മയുടെ കണ്ണുകള്‍ ഇന്നും നിറയും, വേദനയോടെ മണിയുടെ മകള്‍ പറയുന്നു

50

മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തില്‍ ആക്കിയ ഒന്നായിരുന്നു പ്രിയ നടന്‍ കലാഭവന്‍ മണിയുടെ അകാലത്തില്‍ ഉള്ള വേര്‍പാട്. ദാരിദ്ര്യത്തില്‍ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കലാഭവന്‍ മണി മാറിയിരുന്നു.

മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രിയന്‍ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.

Advertisements

നാടന്‍ പാട്ടുകളെ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കലാഭവന്‍ മണിയ്ക്ക് സാധിച്ചു. ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പോറ്റിയിരുന്ന മണിയുടെ നാടന്‍ പാട്ടുകള്‍ ആയിരുന്നു ആദ്യം മലയാളി മനസ്സിനെ കീഴടക്കിയിരുന്നത്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവന്‍ മണിയുടെ പാട്ട് കേട്ടാല്‍ മലയാളിയുടെ മനസ് നിറയുമായിരുന്നു.

Also Read: ഒരു ഇരുമ്പുകത്തി ബെഡിനടിയില്‍ എപ്പോഴും സൂക്ഷിക്കും, കിടപ്പറരഹസ്യം വെളിപ്പെടുത്തി മീത്ത് മിറി കപ്പിള്‍സ്

ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഇത്രത്തോളം ചേര്‍ന്നു നിന്ന മറ്റൊരു താരം മലയാള സിനിമയില്‍ ഉണ്ടായാട്ടില്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. മണിയെ പോലെ തന്നെ ഭാര്യയും മകളുമടങ്ങുന്ന മണിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്.

പെട്ടെന്നുണ്ടായ മണിയുടെ മരണം കുടുംബത്തെയും ഏറെ തളര്‍ത്തിയിരുന്നു. മണിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും ഇന്നും ഭാര്യയും മകളും മുക്തരായിട്ടില്ല. മണിയുടെ മരണത്തിന് ശേഷം മകള്‍ ശ്രീലക്ഷ്മി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ് കാര്യങ്ങള്‍ ഇപ്പോഴും മലയാളികള്‍ ഓര്‍ക്കുന്നുണ്ട്.

തനിക്ക് ഇപ്പോഴും അച്ഛന്‍ മരിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പത്താംക്ലാസ് പരീക്ഷാ സമയത്തായിരുന്നു അച്ഛന്‍ വിട്ടുപോയതെന്നും ആ വേദനയിലായിരുന്നു താന്‍ പരീക്ഷ എഴുതിയതെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. തന്നെയൊരു നല്ല ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം എന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Also Read: നടിമാരെ പ്രേമിക്കുന്ന സന്തോഷ് വർക്കിക്ക് എട്ടിന്റെ പണി, സന്തോഷ് കാമുകി എന്ന് പറഞ്ഞ് നടന്ന മോനിഷ മോഹൻ കേസ് കൊടുത്തു, ആറാട്ട് വർക്കിക്ക് ഇനി അഴിയെണ്ണാം

അച്ഛന്‍ തങ്ങളെ വിട്ട് പോയിട്ട് വര്‍ഷങ്ങളായി എന്നാല്‍ ഇന്നും അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുമെന്നും എന്തിനായിരുന്നു ഇത്ര തിടുക്കത്തില്‍ അച്ഛന്‍ തങ്ങളെ വിട്ട് പോയതെന്നും അച്ഛന്റെ ബലി കുടീരത്തില്‍ ഇരിക്കുമ്പോള്‍ വീശുന്ന കാറ്റിന് പോലും അച്ഛന്റെ ഗന്ധമുണ്ടെന്നും ശ്രീലക്ഷമ്ി വേദനയോടെ പറയുന്നു.

Advertisement