കട ബാധ്യത സിനിമയിലേയ്ക്ക് എത്തിച്ചു, ഇന്നും ആ സിനിമ കാണുമ്പോൾ സങ്കടമാണ്; സിനിമാ ജീവിതത്തിൽ നടന്നത് വെളിപ്പെടുത്തി നടി ഇന്ദ്രജ

12450

ചുരുക്കം ചില മലയാള സിനിമകളിലാണ് മുഖം കാണിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്ത മുഖം, അത് നടി ഇന്ദ്രജയുടേതാണ്. കാരണം താരം എത്തിയ ചിത്രങ്ങൾ അത്രത്തോളം ഓളം സൃഷ്ടിച്ചതായിരുന്നു. ഉസ്താദ്, ക്രോണിക് ബാച്ച്‌ലർ, മയിലാട്ടം, എഫ്‌ഐആർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇന്ദ്രജ മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് നടന്നു കയറിയത്.

ചെന്നൈയിൽ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ഇന്ദ്രജ തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിൽക്കവെയാണ് നടി മലയാള സിനിമാ ലോകത്തേയ്ക്കും എത്തിയത്. ഇപ്പോൾ ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ദ്രജ. ആ വെളിപ്പെടുത്തലുകളാണ് ഇന്ന് ആരാധകർക്കിടയിൽ വൈറലാകുന്നത്.

Advertisements

Also read; രാത്രി ഉറങ്ങാതെ കൂനി കൂടിയിരുന്ന് ബീഡി തെറുത്താണ് കൂന് വന്നത്, വലിയ ആഗ്രഹങ്ങളൊന്നുമില്ല, മക്കൾ മാത്രം ലോകം; അമ്മയുടെ വരവ് കണ്ട് നിറകണ്ണുകളോടെ ബിനീഷ്, കരിപ്പിച്ച് സ്റ്റാർ മാജിക്

താൻ സിനിമാ ലോകത്തേയ്ക്ക് എത്താൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. അച്ഛൻ എൻഫീൽഡ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. അതിന് മുമ്പ് കലാ രംഗത്ത് പ്രവർച്ചിച്ച അനുഭവങ്ങളുമുണ്ട്. ചെറുപ്പത്തിൽ ഒരു സിനിമയുടെ ഷൂട്ട് കാണാൻ പോയിരുന്നു. അവിടെ വെച്ച് ബാലതാരമായി അഭിനയിക്കാൻ അവസരം കിട്ടിയെന്നും ഇന്ദ്രജ പറയുന്നു.

ഇന്ദ്രജയുടെ വാക്കുകളിലേയ്ക്ക്;

സ്‌കൂൾ വിദ്യാഭ്യാസ സമയത്താണ് സിനിമയിൽ നായികയായി അഭിനയിച്ചത്. സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് അന്ന് അഭിനയിക്കാൻ തീരുമാനിച്ചതെന്നും ഇന്ദ്രജ വ്യക്തമാക്കി. ‘അതെല്ലാവർക്കും അങ്ങനെ ആയിരുന്നു. ആ സമയത്ത് എന്റെ കൂടെ സിനിമയിലെത്തിയ നിരവധി പേർക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കേണ്ട സാഹചര്യമായിരുന്നു. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു.

പഠനം നിർത്തിയതിൽ ആദ്യം അമ്മയ്ക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നു. തെലുങ്ക് സിനിമയായ ജന്ദർ മന്ദിർ ആയിരുന്നു ആദ്യ സിനിമ. എന്നാൽ എന്റെ രണ്ട് മൂന്ന് സിനിമകൾ റിലീസായ ശേഷമാണ് ആദ്യമഭിനയിച്ച ഈ സിനിമ റിലീസായത്. യമലീലയായിരുന്നു രണ്ടാമത്തെ സിനിമ. തെലുങ്കിലെ ബ്ലോക്ബസ്റ്റർ സിനിമയായിരുന്നു ഇത്. ഒരു വർഷത്തോളം ആ സിനിമ തിയറ്ററിൽ ഓടി.

ചെറിയ പ്രായത്തിലായതിനാൽ ഈ വിജയങ്ങളുടെ വില അറിയില്ലായിരുന്നു. അതിന് ഗുണവും ദോഷവുമുണ്ട്. ഞാനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ഗുണം. ദോഷമെന്തെന്നാൽ നമുക്ക് ഒന്നും അറിയാത്തതിനാൽ നമ്മുടെ പ്രതിഫലം, അടുത്തതായി ചെയ്യാൻ പോവുന്ന സിനിമ എന്നിവയെ പറ്റിയൊന്നും ഒരു ബോധ്യം ഉണ്ടാവില്ല’

തെലുങ്കിൽ മുൻനിര നായികയായി നിൽക്കുമ്പോഴാണ് തമിഴിൽ നിന്നും അവസരങ്ങൾ വരുന്നത്. പക്ഷെ തെലുങ്കിൽ തിരക്കായതിനാൽ കുറച്ചു സിനിമകൾ മാത്രമേ തമിഴിൽ ചെയ്യാൻ പറ്റിയുള്ളൂ. തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജായിരുന്നു എന്നെ വിളിച്ചത്. സൂപ്പർ കഥാപാത്രമാണ്. നീ ഉടനെ വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് ഞാൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നു.

ഗാനരംഗങ്ങളുടെ ഷൂട്ടായിരുന്നു നടന്നത്. എത്ര ദിവസം കഴിഞ്ഞ് വരാനാവുമെന്ന് ചോദിച്ചു. 12 ദിവസം കഴിയുമെന്ന് പറഞ്ഞു. തിരിച്ചെത്തിയിട്ട് വിളിക്കൂ നോക്കാം എന്ന് പ്രകാശ് രാജ് പറഞ്ഞു’ പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും കാസ്റ്റിംഗ് മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഖേദം തോന്നാത്ത ദിവസങ്ങൾ ഇല്ല.

Also read; ദിലീപിന്റെ വാശിയാണ് പ്രശ്നങ്ങൾക്ക് കാരണം, മോഹൻലാലിനും മമ്മൂട്ടിക്കും എന്നോട് പകയില്ലായിരുന്നു; വെളിപ്പെടുത്തി സംവിധായകൻ വിനയൻ

രണ്ട് കണ്ടീഷനുകളാണ് സിനിമകളിൽ ഞാൻ വെച്ചത്. ബിക്കിനി വസ്ത്രം ധരിക്കില്ല. ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല. തെലുങ്ക് സിനിമകളിലെ പാട്ടുകൾ ഗ്ലാമറായിരിക്കും. അതുകൊണ്ട് തന്നെ, ചില ഗ്ലാമർ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.

Advertisement