ഇന്നും ആ അമ്മ ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്, അദ്ദേഹത്തിന്റെ നന്മ മാത്രം ആരും കാണില്ല, ദിലീപിനെക്കുറിച്ച് ഹരി പറയുന്നു

167

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദിലീപിനെക്കുറിച്ച് ജ്യോത്സ്യന്‍ ഹരി പത്തനാപുരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധനേടുന്നത്. പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയതായിരുന്നു ജ്യോത്സ്യന്‍ ഹരി പത്തനാപുരവും ഭാര്യയും.

Advertisements

ദിലീപിന്റെ സത്കര്‍മ്മങ്ങളെ കുറിച്ചായിരുന്നു ഹരി സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈകല്യമുള്ള ഒരു കുഞ്ഞിനെ എടുത്തുവളര്‍ത്തിയ ഒരമ്മയ്ക്ക് ദിലീപേട്ടന്‍ വീടിവെച്ച് നല്‍കിയിരുന്നുവെന്നും അവരുടെ ഗൃഹപ്രവേശചടങ്ങില്‍ താനും പങ്കെടുത്തിരുന്നുവെന്നും ഹരി പറയുന്നു.

Also Read; ഭര്‍ത്താവിന്റെ പണം മോഷ്ടിക്കാറുണ്ട്, ഇല്ലെങ്കില്‍ സമാധാനമുണ്ടാവില്ല, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

ആ അമ്മ ഇന്നും ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. ആ അമ്മയുടെ പ്രാര്‍ത്ഥനയുടെ ശക്തി എന്നും ദിലീപേട്ടനൊപ്പമുണ്ടെന്നും അവരുടേത് മാത്രമല്ല, ആ അമ്മയെ പോലെ ഒത്തിരി പേരുടെ പ്രാര്‍ത്ഥന ദിലീപിനുണ്ടെന്നും ഹരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ സംവിധായകന്‍ ജോണി ആന്റണിയും ദിലീപിനെക്കുറിച്ച് ഷോയില്‍ സംസാരിക്കുന്നുണ്ട്, ഷോയുടെ ജഡ്ജസില്‍ ഒരാളാണ് ജോണി. തന്റെ കെയറോഫിലും ദിലീപ് ഒരു ഡ്രൈവറുടെ കുടുംബത്തിന് വീടുവെച്ച് നല്‍കിയിട്ടുണ്ടെന്നും ആ കുടുംബത്തിലെ ഒരു കുട്ടിക്ക് ദിലീപിനൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹമുണ്ടെന്നും നടത്തിക്കൊടുക്കണമെന്നും ജോണി പറയുന്നു.

Also Read: പോലീസുകാര്‍ പിടിച്ചുവെച്ച സമയത്തായിരുന്നു മകള്‍ ജനിച്ചുവെന്ന വാര്‍ത്ത കേട്ടത്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്, ബാല പറയുന്നു

ഒരിക്കലും ആളുകള്‍ മനുഷ്യരുടെ നന്മകള്‍ കാണില്ല. ലോകം അങ്ങനെയാണെന്നും പക്ഷേ താന്‍ തന്റെ കടമ കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും ജോണി പറയുന്നു. താനും ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടിയല്ല ദിലീപിന്റെ നന്മകളെ കുറിച്ച് സംസാരിച്ചതെന്ന് ഹരിയും കൂട്ടിച്ചേര്‍ത്തു.

Advertisement