മുസ്ലീമാണെന്ന പേരിൽ ഇതുവരെ നൃത്തം ചെയ്തിട്ടുള്ള ക്ഷേത്രങ്ങളിലാരും എന്നെ മാറ്റി നിർത്തിയിട്ടില്ല, എല്ലാവരും ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണെന്ന വിശ്വാസമില്ല ; മാറ്റത്തിലേക്ക് ഇനി അധികം ദൂരമില്ലെന്നാണ് പ്രതീക്ഷ : മൻസിയ

108

നർത്തകി മൻസിയയെ കൂടൽ മാണിക്യം നൃത്തോത്സവത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്ത കലാകാരി മൻസിയയെ വിലക്കിയ സംഭവത്തിൽ കലാകേരളവും പൊതുസമൂഹവും ഒരുമിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. മൻസിയയെ വിലക്കിയതോടുകൂടി നൃത്തപരിപാടികളിൽ നിന്നും പിൻമാറുകയാണെന്ന് ഭരതനാട്യം കലാകാരികൾ അറിയിച്ചതോടെ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സമ്മർദ്ദത്തിലാക്കിയിരുന്നു.

മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മൻസിയ വിപി. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എംഎ ഭരതനാട്യം ഒന്നാംറാങ്കോടെ പാസായ മൻസിയ കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ്. നിലവിൽ പിഎച്ച്ഡി ചെയ്യുകയാണ് മൻസിയ. ഈ വിഷയത്തിൽ ഉയരുന്ന വിമർശനങ്ങളോട് മൻസിയയ്ക്ക് പറയാനുള്ള കാര്യങ്ങൾ നർത്തകി പറഞ്ഞിരിക്കുകയാണ്. വനിതാ മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മൻസിയ മനസ് തുറന്നത്.

Advertisements

ALSO READ

അന്ന് തനിക്ക് പകരക്കാരിയായി ചാനൽ കണ്ടെത്തിയ പുതുമുഖമാണ് ഇന്നത്തെ കേന്ദ്രി മന്ത്രി ; സ്മൃതി ഇറാനിയെക്കുറിച്ചുളള ശ്വേത മേനോന്റെ വാക്കുകൾ ഇങ്ങനെ!

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും അഭിപ്രായങ്ങളുമുള്ള വ്യക്തിയാണ് ഞാൻ, അഭിപ്രായങ്ങളുണ്ട്. അതിനും അപ്പുറമാണ് എനിക്ക് എന്റെ കലയുടെ സ്ഥാനം. അതിൽ മതത്തിന്റെ വേലിക്കെട്ടുകളില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് എനിക്ക് ഇഷ്ടം.

മൻസിയക്ക് ക്ഷേത്രത്തിനകത്ത് കയറാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് പലരും പറയുന്നുണ്ട്, എന്നെ വല്ലാതെ വിമർശിക്കുന്നവരുണ്ട്. അവർ വിമർശിച്ചു കൊണ്ടേയിരിക്കട്ടെയെന്നും മൻസിയ പറയുന്നു.

ഓരോ ക്ഷേത്രങ്ങളിലേയും ആചാരങ്ങളെക്കുറിച്ചും കീഴ്‌വഴക്കങ്ങളെക്കുറിച്ചും എനിക്ക് ഉത്തമമായ ബോധ്യമുണ്ടെന്നും അതിനെ ഞാൻ മാനിക്കുന്നുവെന്നും മൻസിയ പറഞ്ഞു. എല്ലാവരും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും മൻസിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഞാൻ ക്ഷേത്ര കല ജീവിത സപര്യയാക്കിയവളാണ്, ഞാൻ ഇതുവരെയും നൃത്തം അവതരിപ്പിച്ചിട്ടുള്ളതും ക്ഷേത്രങ്ങളിലാണ്. അവരാരും എന്നെ അഹിന്ദുവാണ് എന്ന കാരണത്താൽ മാറ്റിനിർത്തിയിട്ടില്ല. ഈ ഘട്ടങ്ങളിൽ ഭർത്താവ് ശ്യാം കല്യാണും അദ്ദേഹത്തിന്റെ കുടുംബവും നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ ആവുന്നതല്ലെന്നും മൻസിയ പറയുന്നുണ്ട്.

ALSO READ

വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇവരെത്തിയാൽ പിന്നെ ബിഗ്‌ബോസിൽ പൊടിപൂരമായിരിയ്ക്കും ; ചർച്ച ചെയ്ത് സോഷ്യൽമീഡിയ

‘മുസ്ലീമാണെന്ന പേരിൽ ഇതുവരെ നൃത്തം ചെയ്തിട്ടുള്ള ക്ഷേത്രങ്ങളിലാരും എന്നെ മാറ്റി നിർത്തിയിട്ടില്ല, എല്ലാവരും ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണെന്ന വിശ്വാസമില്ല, എന്റെ ജീവിതസപര്യ ക്ഷേത്രകലയാണ്’; വിമർശകർക്ക് നൽകേണ്ട മറുപടി ഇതാണ്, മൻസിയ പറയുന്നു!

നർത്തകി മൻസിയയെ കൂടൽ മാണിക്യം നൃത്തോത്സവത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്ത കലാകാരി മൻസിയയെ വിലക്കിയ സംഭവത്തിൽ കലാകേരളവും പൊതുസമൂഹവും ഒരുമിക്കുന്ന കാഴ്ചയ്ക്കും നമ്മൾ സാക്ഷിയായി. മൻസിയയെ വിലക്കിയതോടുകൂടി നൃത്തപരിപാടികളിൽ നിന്നും പിൻമാറുകയാണെന്ന് ഭരതനാട്യം കലാകാരികൾ അറിയിച്ചതോടെ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സമ്മർദ്ദത്തിലാക്കിയിരുന്നു.

മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മൻസിയ വിപി. മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എംഎ ഭരതനാട്യം ഒന്നാംറാങ്കോടെ പാസായ മൻസിയ കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ്. നിലവിൽ പിഎച്ച്ഡി ചെയ്യുകയാണ് മൻസിയ. ഈ വിഷയത്തിൽ ഉയരുന്ന വിമർശനങ്ങളോട് മൻസിയയ്ക്ക് പറയാനുള്ള കാര്യങ്ങൾ നർത്തകി പറഞ്ഞിരിക്കുകയാണ്. വനിതാ മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മൻസിയ മനസ് തുറന്നത്.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും അഭിപ്രായങ്ങളുമുള്ള വ്യക്തിയാണ് ഞാൻ, അഭിപ്രായങ്ങളുണ്ട്. അതിനും അപ്പുറമാണ് എനിക്ക് എന്റെ കലയുടെ സ്ഥാനം. അതിൽ മതത്തിന്റെ വേലിക്കെട്ടുകളില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് എനിക്ക് ഇഷ്ടം.

മൻസിയക്ക് ക്ഷേത്രത്തിനകത്ത് കയറാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് പലരും പറയുന്നുണ്ട്, എന്നെ വല്ലാതെ വിമർശിക്കുന്നവരുണ്ട്. അവർ വിമർശിച്ചു കൊണ്ടേയിരിക്കട്ടെയെന്നും മൻസിയ പറയുന്നു.

ഓരോ ക്ഷേത്രങ്ങളിലേയും ആചാരങ്ങളെക്കുറിച്ചും കീഴ്‌വഴക്കങ്ങളെക്കുറിച്ചും എനിക്ക് ഉത്തമമായ ബോധ്യമുണ്ടെന്നും അതിനെ ഞാൻ മാനിക്കുന്നുവെന്നും മൻസിയ പറഞ്ഞു. എല്ലാവരും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും മൻസിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഞാൻ ക്ഷേത്ര കല ജീവിത സപര്യയാക്കിയവളാണ്, ഞാൻ ഇതുവരെയും നൃത്തം അവതരിപ്പിച്ചിട്ടുള്ളതും ക്ഷേത്രങ്ങളിലാണ്. അവരാരും എന്നെ അഹിന്ദുവാണ് എന്ന കാരണത്താൽ മാറ്റിനിർത്തിയിട്ടില്ല. ഈ ഘട്ടങ്ങളിൽ ഭർത്താവ് ശ്യാം കല്യാണും അദ്ദേഹത്തിന്റെ കുടുംബവും നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ ആവുന്നതല്ലെന്നും മൻസിയ പറയുന്നു.

ഇത്തരം വിവാദങ്ങളിൽ കഴമ്പില്ലെന്ന് അവർക്കും അറിയാം. കാരണം, അവരുടേത് കലാ കുടുംബമാണ്. കലകൊണ്ട് ജീവിക്കുന്നവരാണ് അവരെന്നും മൻസിയ അലവിക്കുട്ടി പറയുന്നു. മൻസിയയുടെ വാക്കുകൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മതം വിലക്കിയ മൻസിയയുടെ ജീവിതത്തിൽ സ്വന്തമായൊരു നൃത്ത വിദ്യാലയം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷവുമുണ്ട്. ആഗ്‌നേയ സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയം നടത്തുന്നത് മൻസിയയാണ്. ടീച്ചറും ഉടമയുമൊക്കെ ഒരാൾ തന്നെ.

ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം എന്നിങ്ങനെ വിവിധ നൃത്ത കലകൾ അഭ്യസിക്കാൻ ഇവിടെ ഒട്ടേറെ പേരെത്തുന്നുണ്ട്. പലരുടേയും ചിന്താഗതികൾ മാറുന്നതായി മനസിലാക്കാനാകുന്നുണ്ട്. പല വീട്ടമ്മമാരും നൃത്തത്തോടുള്ള പാഷനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടെന്നും മൻസിയ പറയുന്നുണ്ട്.

എന്നാൽ മതവും, യാഥാസ്ഥിതിക ചുറ്റുപാടുമൊക്കെ അവരെ തടഞ്ഞു നിർത്തുകയാണ്. എല്ലാവർക്കും മൻസിയ ആകാൻ പറ്റിയെന്നു വരില്ലല്ലോയെന്നും മാറ്റത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നുമുള്ള പ്രത്യാശ മൻസിയ പങ്കുവെക്കുന്നുണ്ട്.

 

Advertisement