സംവിധായകന്‍ ഒമര്‍ ലുലുവിന് ബലാല്‍സംഗ കേസിൽ ഇടക്കാല മുന്‍കൂര്‍ ജാമ്യം

38

സിനിമയില്‍ അവസരം വാഗ്‍ദാനം നൽകി നിരവധി തവണ യുവ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ സംവിധായകന്‍ ഒമർ ലുലുവിന് ഹൈക്കോടതിയുടെ ഉത്തരവിൽ ഇടക്കാല മുൻകൂർജാമ്യം. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ 6 ലേക്ക് മാറ്റി. 

കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ കൊച്ചി സിറ്റി പൊലീസിന് പരാതി നൽകിയത്. ആ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്‍ദാനം നൽകി ഒമര്‍ ലുലു തന്നെ നിരവധി തവണ ബലാല്‍സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി.

Advertisements

ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട് എന്നും അവരുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് ഉണ്ടായത് എന്നും എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും ഒമർ ലുലു പറഞ്ഞു.

Advertisement