തന്നേക്കാൾ മികച്ചവരുമായി പ്രവർത്തിക്കാൻ കമൽഹാസന് മടിയാണ്; രഘുവരനോട് അദ്ദേഹത്തിന് അസൂയ ആയിരുന്നു; രഘുവരൻ മരിക്കുന്നത് വരെ ഒരുമിച്ച് ഒരു സിനിമ പോലും ചെയ്തില്ല; വെളിപ്പെടുത്തലുമായി ബയിൽവാൻ രംഗനാഥൻ

219

തെന്നിന്ത്യൻ സിനിമയിലെ ഏറെ കഴിവുള്ള നടനായിരുന്നു രഘുവരൻ. നായകനായും, വില്ലനായും, സഹനടനായും തിളങ്ങിയതാരം പക്ഷെ അകാലത്തിൽ വിട്ടുപോയി. മദ്യത്തിന് അടിമയായിരുന്നു താരം, അസുഖബാധിതനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഓർത്തുവെക്കാൻ പാകത്തിൽ ആഘോഷിക്കാൻ പാകത്തിൽ ഒരുപാട് സിനിമകൾ തരേണ്ട വ്യക്തിയായിരുന്നു രഘുവരനെന്ന് സൂപ്പർസ്റ്റാറുകൾ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നടി രോഹിണിയായിരുന്നു രഘുവരന്റെ ഭാര്യ. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. പക്ഷേ മകൻ ജനിച്ചതിന് ശേഷം ഇരുവരും വേർപിരിഞ്ഞു. താരത്തിന്റെ മദ്യപാന ശീലമാണ് പിരിയാൻ കാരണമായതെന്ന് രോഹിണി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇലകനായകൻ കമലഹാസന് രഘുവരനോട് അസൂയ തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബെയിൽവാൻ രംഗനാഥൻ.

Advertisements

Also Read
ഒരുദിവസം ഒരുപാട് സിഗരറ്റ്; ചെയിൻ സ്‌മോക്കറായി വിജയ് ദേവരക്കൊണ്ട; അർജ്ജുൻ റെഡ്ഡി ചെയിൻ സ്‌മോക്കറായത് ഇങ്ങനെ

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രജനീകാന്തിനെപ്പോലെ രഘുവരനും തനിക്കുമേൽ വളരുമെന്ന സംശയവും, അസൂയയും കാരണം രഘുവരനൊപ്പം അഭിനയിക്കാൻ കമൽഹാസൻ തയ്യാറായില്ല. തന്നേക്കാൾ നന്നായി അഭിനയിക്കുന്നവർക്കൊപ്പം കമൽഹാസൻ അഭിനയിക്കാറില്ല. അവരുമായി ഒന്നിച്ച് പ്രവർത്തിക്കാൻ കമൽ തയ്യാറാവുമായിരുന്നില്ല.

അത്‌കൊണ്ടാണ് തന്റെ സിനിമകളിലൊന്നിലും കമൽ രഘുവരന് അവസരം നല്കാതിരുന്നത്. മരിക്കുന്നത് വരെയും രഘുവരന് ഉലകനായകനൊപ്പം അഭിനയിക്കാൻ സാധിച്ചിരുന്നില്ല. രഘുവരനെ എന്തുക്കൊണ്ടാണ് കമൽഹാസന് ഇഷ്ടമില്ലാത്തത് എന്ന കാരണവും ബെയിൽവാൻ രംഗനാഥൻ പറയുന്നുണ്ട്.

Also Read
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന ദിലീപ്; സ്വന്തമാക്കിയത് സാക്ഷാൽ ഗാനഗന്ധർവന്റെ കുടുംബവീട്‌

രഘുവരൻ വ്യത്യസ്തമായി അഭിനയിക്കുന്ന ആളാണ്. സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന് വരെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ. പക്ഷേ അദ്ദേഹത്തിന്റെ ആ വ്യത്യസ്തത ഉൾക്കൊള്ളാൻ മാത്രം വിശാല മനസ്‌കനല്ല കമൽ. തന്നേക്കാൾ മറ്റുള്ളവർ അറിയപ്പെടുമോ എന്ന പേടി അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയത്തിൽ തന്നേക്കാൾ മികച്ച് നില്ക്കുന്നവർക്കൊപ്പം പ്രവർത്തിച്ചാൽ തന്റെ അഭിനയം മുങ്ങിപ്പോകുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്

Advertisement