ഇത്രയും വയ്യാതിരുന്നിട്ടും ഒന്നു വിളിക്കാനോ അന്വേഷിക്കാനോ കഴിഞ്ഞില്ല, ഇനി ഒരിക്കലും കാണാന്‍ പറ്റിലല്ലോ, കനകലതയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് ഭാഗ്യലക്ഷ്മി

70

മലയാള സിനിമാനടി കനകലതയുടെ വിയോഗം പ്രേക്ഷകരെ വേദനയിലാഴ്ത്തുകയാണ്. തിരുവനന്തപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു കനകലത.

Advertisements

മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. കനകലതയുടേത് പ്രണയവിവാഹമായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് കനകലതയുടെ പണമെല്ലാം പല സിനിമകള്‍ നിര്‍മ്മിച്ച് ധൂര്‍ത്തടിച്ച് തീര്‍ത്തു.

Also Read:മലയാളത്തില്‍ ഏറ്റവും സ്വാധീനിച്ചത് ആ മോഹന്‍ലാല്‍ ചിത്രം, മനസ്സുതുറന്ന് ഫഹദ് ഫാസില്‍

16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം കനകലത വിവാഹമോചിതയായി. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കനകലതയുടെ വിവാഹജീവിതം. അതിനാല്‍ തനിക്ക് ഇനിയൊരു വിവാഹമോ ദാമ്പത്യ ജീവിതമോ ഉണ്ടായിരിക്കില്ലെന്ന് അന്ന് കനകലത ഉറപ്പിച്ചിരുന്നു. പിന്നീട് സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു കനകലതയുടെ ജീവിതം. ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ടാണ് കനകലതയുടെ വിടപറച്ചില്‍.

ഇപ്പോഴിതാ തന്റെ സഹപ്രവര്‍ത്തകയുടെ വേര്‍പാടിയില്‍ വേദന പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ദുഃഖം അറിയിച്ചിരിക്കുകയാണ്. അവസാന കാലം ഒന്ന് വന്ന് നോക്കാത്തതിന് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കനകലതയുടെ പോസ്റ്റ്.

Also Read:മോഹന്‍ലാല്‍ പിന്മാറിയ ചിത്രത്തില്‍ അഭിനയിച്ചത് ജയറാം, പിറന്നത് എക്കാലത്തെയും ഹിറ്റ് ചിത്രം, തന്റെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് കമല്‍ പറയുന്നു

കനകലതയെ വിളിക്കണമെന്നും അന്വേഷിക്കണമെന്നുമൊക്കെ പലപ്പോഴും ചിന്തിച്ചിരുന്നു. ഇത്രയും വയ്യാതിരുന്നിട്ടും ഒന്നു വിളിക്കാനോ അന്വേഷിക്കാനോ കഴിഞ്ഞില്ലെന്നും അവരെ കാണാന്‍ പോകാന്‍ തോന്നിയില്ലെന്നും ഇനി ഒരിക്കലും കാണാന്‍ പറ്റില്ലല്ലോ എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സോറി പോലും പറയാന്‍ തനിക്ക് പറ്റില്ല. തങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമൊന്നുമില്ലെന്നും എന്നാല്‍ കാണുമ്പോള്‍ സ്‌നേഹത്തോടെ സംസാരിച്ചിരുന്നുവെന്നും സങ്കടങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും ഓരോ മരണവും ഓര്‍മ്മപ്പെടുത്തലുകളാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Advertisement