23ാം വയസ്സിലെടുത്ത തീരുമാനം, അത് തെറ്റിപ്പോയി, കരഞ്ഞ് തളര്‍ന്നപ്പോള്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോയി, മനസ്സുതുറന്ന് ആന്‍ അഗസ്റ്റിന്‍

903

മലയാളികള്‍ക്ക് ഒരുപാട് നല്ല വേഷങ്ങള്‍ സമ്മാനിച്ച പ്രിയങ്കരനായ നടനാണ് അഗസ്റ്റിന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് അഗസ്റ്റിന്‍ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ച നടിയാണ് ആന്‍ അഗസ്റ്റിന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നേടിയിട്ടുള്ള താരമാണ് ആന്‍.

Advertisements

മീരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് നടത്തുകയാണ് ആന്‍ അഗസ്റ്റിന്‍ ഇപ്പോള്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്‍ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍. അച്ഛന്റെ മരണവും ജീവിതത്തിലുണ്ടായ ചില പ്രശന്ങ്ങളും തന്നെ തളര്‍ത്തിയെന്നും അതാണ് അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നതെന്നും ആന്‍ പറയുന്നു.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

കിട്ടിയ അവസരങ്ങളെല്ലാം വേണ്ടെന്നുവെച്ചു. വീട്ടില്‍ അടച്ചിട്ട അവസ്ഥയായി. പിന്നീട് ആണ് മനസ്സിലാക്കിയത് ജീവിതത്തിലെ ഒഴുക്കിനൊപ്പം നീങ്ങണമെന്ന്, അടച്ചിട്ടിരുന്നിട്ട് കാര്യമില്ലെന്നും പുറത്തുവന്നേ മതിയാവൂ എന്നും തീരുമാനിച്ചുവെന്നും ആന്‍ പറയുന്നു.

അങ്ങനെ ബംഗളൂരുവിലേക്ക് വന്നുവെന്നും പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയെന്നും അറിയാത്ത മേഖലയാണെന്നും നല്ലൊരു ടീമുണ്ടാക്കിയെടുത്തുവെന്നും ആന്‍ പറയുന്നു. വിവാഹം താന്‍ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നുവെന്നും തെറ്റിപ്പോയെന്നും എന്നാല്‍ കുറ്റബോധം തോന്നുന്നില്ലെന്നും ആന്‍ പറഞ്ഞു.

പക്ഷേ ആ ദിവസങ്ങള്‍ മറികടക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്നും അന്നൊക്കെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിയിരുന്നുവെന്നും ആരൊക്കെയോ തന്ന ധൈര്യം കൊണ്ടാണ് വിഷമങ്ങളെയൊക്കെ നേരിട്ട് മുന്നോട്ട് പോകാന്‍ കഴിഞ്ഞതെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

Advertisement