അവന്മാർക്ക് ശ്രദ്ധക്കുറവുണ്ട്; ജയസൂര്യയെയും ദുൽഖറിനോടൊക്കെ ശ്രദ്ധിക്കാൻ പറയണം; അഞ്ജലിയുടെ ഡയലോഗ് വൻഹിറ്റ്!

183

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് സ്വാന്തനം. തുടക്കം മുതൽ തന്നെ ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ പരമ്പരയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സ്വാന്തനം ഒരുക്കിയത്. അതുകൊണ്ടുതന്നെ ഈ പരമ്പരക്ക് കാഴ്ചക്കാരും ഏറെയാണ്.

പരമ്പരയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് എല്ലാം ഏറെ രസകരം നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ അപ്പുവിന്റെ കുഞ്ഞു വലുതായതോടെ കഥാഗതിയും മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ തരംഗമാവുകയാണ്.

Advertisements

ഈ പ്രെമോ ദുൽഖറിന്റെയും ജയസൂര്യയുടെയും പേരു പറയുന്നതു കൊണ്ടാണ് വൈറലാകുന്നത്. സീരിയലിൽ ശിവനും അഞ്ജലിയും ഒരു ഹോട്ടൽ നടത്തുന്നുണ്ട്. ഹോട്ടലിലെ ജീവനക്കാരോട് നിർദേശങ്ങൾ നൽകുന്ന രംഗങ്ങളാണ് പ്രൊമോയിൽ കാണിക്കുന്നത്.

ALSO READ- എന്തേ മീഡിയാ ചാനൽ ഒന്നും ഇത് കണ്ടു കേസ് കൊടുക്കുന്നില്ലേ? സുരേഷ് ഗോപി ഒന്നല്ല രണ്ട് സ്ത്രീകളുടെ തോളത്താണ് കൈവെച്ചത്; ചോദ്യം ഇങ്ങനെ

അഞ്ജലി ഹോട്ടൽ ജീവനക്കാരിയോട് സംസാരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആ സീനിൽ ഭർത്താവ് ശിവനുമുണ്ട്. ”ഞാൻ ഇന്ന് നിങ്ങളോടൊപ്പം വരുന്നില്ല. സുലോചനയേടത്തി ഒന്ന് കാര്യമായിട്ട് ശ്രദ്ധിച്ചോണേ. വിളമ്പാൻ നിൽക്കുന്ന സെക്ഷനിലെ ജയസൂര്യയെയും ദുൽഖറിനോടൊക്കെ ശ്രദ്ധിക്കാൻ പറയണം.’

‘ചോറു വിളമ്പുമ്പോൾ ഇലയ്ക്ക് പുറത്ത് ചിതറി വീഴാതെ വിളമ്പാൻ പറയണം. അതുപോലെ തൊടുകറിയും അവിയലുമൊക്കെ തവി നിറച്ചെടുത്ത് കമിഴ്ത്താതെ ആദ്യം വിളമ്പുമ്പോൾ സൂക്ഷിച്ച് ആവശ്യത്തിനുള്ളത് മാത്രമേ വിളമ്പാവൂ എന്ന് പറയണം. അവന്മാർക്ക് ഇത്തിരി ശ്രദ്ധക്കുറവുണ്ടേ” എന്നാണ് അഞ്ജലി പറയുന്നത്.

ALSO READ- ‘ഷമ്മി’ മാത്രമല്ല, ‘ജോർജ് മാർട്ടിനും’ ഇനി പാൻ ഇന്ത്യൻ; ഒടിടി റിലീസോടെ കണ്ണൂർ സക്വാഡിനേയും മമ്മൂട്ടിയെയും ഏറ്റെടുത്ത് തമിഴ്- തെലുങ്ക് പ്രേക്ഷകർ

അതേസമയം, സാന്ത്വനത്തിലെ അഞ്ജലിയായി എത്തുന്ന നടി ഗോപിക അനിലിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായി നടന്നത്. വളരെ സർപ്രൈസായിട്ടാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും വിവാഹിതരാകാൻ പോകുന്നുവെന്നത് പ്രേക്ഷകരോട് വെളിപ്പെടുത്തിയത്.

ഗോപികയുടെ വല്ല്യമ്മയുടെ സുഹൃത്തുമായ മേമ തന്നോട് വധുവിനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവാഹ കഥ പറഞ്ഞപ്പോൾ ജിപി പറഞ്ഞത്. എന്നാൽ അതിന് അത്ര പ്രധാന്യം ആദ്യം നൽകിയിരുന്നില്ലെന്നും കർശന നിർദ്ദേശമുണ്ടായപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയിൽ പോയി കാണുകയും ചെയ്തതെന്നും ജിപി പറഞ്ഞിരുന്നു.

Advertisement