മോനിഷയ്ക്ക് ജീവിക്കാന്‍ ഒരു ശരീരം അങ്ങനെയാണ് ഞാന്‍ എന്നെ കാണുന്നത്; മകള്‍ പോയതോടെ ഒറ്റപ്പെട്ടെന്ന് ശ്രീദേവി ഉണ്ണി

1253

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മുഖമാണ് നടി മോനിഷയുടെ . ഈ നടി നമ്മളെ വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും മോനിഷയുടെ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നു ഈ നടി. മോനിഷയുടെ സിനിമ ജീവിതത്തിനും ഡാന്‍സിനും എല്ലാം ഏറെ പിന്തുണ നല്‍കിയിരുന്നു അമ്മ ശ്രീദേവി ഉണ്ണി. 

മകളെ വലിയൊരു നര്‍ത്തകിയാക്കാനും ഈ അമ്മ ഏറെ ആഗ്രഹിച്ചു. ഇടയ്ക്കിടെ വേദികളില്‍ എത്തുമ്പോഴും മകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശ്രീദേവി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സൂപ്പര്‍ അമ്മയും മകളും എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അവര്‍.

Advertisements

തനിക്ക് ഓര്‍മ്മവെച്ച നാള്‍ മുതല്‍ തനിക്കൊപ്പം ഡാന്‍സ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ ശ്രീദേവി. ഞാനും മോനിഷയും ഒന്നിച്ച് മോഹിനിയാട്ടം കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. 92 ല്‍ മോനിഷ പോയി. അതോടെ വലിയ ശൂന്യതയായി. ഈ 31 വര്‍ഷം മോനിഷയ്ക്ക് വേണ്ടി ഞാന്‍ ഡാന്‍സ് ചെയ്തു. അവള്‍ക്ക് വേണ്ടി ഞാന്‍ ജീവിച്ചു എന്റെ കലയും സംസാരവും എന്തും ആവട്ടെ ഞാന്‍ അവള്‍ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഇത് ഞാനല്ല മോനിഷയാണെന്ന് എനിക്ക് തോന്നാറുള്ളത്. മോനിഷയ്ക്ക് ജീവിക്കാന്‍ ഒരു ശരീരം അങ്ങനെയാണ് ഞാന്‍ എന്നെ കാണുന്നതെന്നും ശ്രീദേവി പറഞ്ഞു.

Also readഇപ്പോഴത്തെ ആള്‍ക്കാരെ പോലെ അഴിമതി കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛന്‍ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ; ഗോകുല്‍ സുരേഷ്

അതേസമയം 1992 ഡിസംബര്‍ 5ന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി അവിടെവച്ച് സംസ്‌കരിച്ചു.

Advertisement