അവളെ തനിച്ച് ഒരു മുറിയിൽ കിട്ടണം; ഐശ്വര്യ റായിയെ ഹോട്ടൽമുറിയിൽ എത്തിക്കാൻ വേണ്ടി അയാൾ അന്ന് ശ്രമിച്ചു; വെളിപ്പെടുത്തലിൽ ഞെട്ടൽ!

1858

ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായ് പിന്നീട് ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയിരുന്നു. ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ റായിയൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി.

മണിരത്നം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇരുവർ ആയിരുന്നു ഐശ്വര്യ റായിയൂടെ അരങ്ങേറ്റചിത്രം. പിന്നീട് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയ ഐശ്വര്യ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

രണ്ടും തമിഴ് ചിത്രങ്ങൾ ആയിരുന്നു. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആയിരുന്നു താരത്തിന്റെ മമ്മൂട്ടി ചിത്രം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അഭിഷേക് ബച്ചനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. ആരാധ്യ എന്ന ഒരു മകളും ഐശ്വര്യയ്ക്ക് ഉണ്ട്. താരം ഇപ്പോഴും സിനിമാലോകത്ത് സജീവമാണ്. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തിയ ഐശ്വര്യ പിന്നീട് അവിടം ഭരിക്കുന്ന കാഴ്ചയാണ് കണ്ടത്. താരം ഹോളിവുഡ് സിനിമകളിലും സാന്നിധ്യമറിയിച്ചു.പ്രൈഡ് ആന്റ് പ്രെജുഡൈസ്, മിസ്ട്രസ് ഓഫ് സ്പൈസസ്, ദ പിങ്ക് പാന്തർ 2 എന്നീ സിനിമകളിലാണ് താരം അഭിനയിക്കുന്നത്.

ALSO READ- സിനിമയിലെത്തി അൻപത് വർഷം; നൂറുവയസുകാരനായി അമ്പരപ്പിച്ച് വിജയരാഘവൻ! ഏറ്റെടുത്ത് ആരാധകർ

ലോകമെമ്പാടും താരത്തിന്റെ സൗന്ദര്യത്തിന് ആരാധകരുണ്ട.് എല്ലാ വർഷവും കാൻ ഫെസ്റ്റിവലിന് താരം ക്ഷണിക്കപ്പെട്ട അതിഥിയായി എത്തുന്നത് ഐശ്വര്യയുടെ താരമൂല്യത്തെ കാണിക്കുന്നു.

ഇപ്പോഴിതാ താരത്തെ സംബന്ധിക്കുന്ന ഒരു വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ച ഏറ്റവും നിർണായകമായ മൂവ്മെന്റായിരുന്നു മീ ടു. ആദ്യമായി മീ ടൂ ആരോപണം ഉയർന്നത് ഹോളിവുഡിൽ നിന്നായിരുന്നു. പിന്നീട് ലോകമെമ്പാടുമുള്ള സിനിമാ കാലാ രംഗത്തേക്കും മീ ടൂ മൂവ്‌മെന്റ് വളർന്നു.

ഹോളിവുഡിലെ മുൻനിര താരങ്ങൾ ഹോളിവുഡിലെ കരുത്തനായ നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീന് എതിരെയാണ് തുടക്കത്തിൽ മീ ടൂ ആരോപണം ഉന്നയിച്ചത്. ആഞ്ജലീന ജോളി, ജെനിഫർ ലോറൻസ് ഉൾപ്പടെയുള്ളവർ വെയ്ൻസ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു.

ഹാർവി വെയ്ൻസ്റ്റീന് എതിരെ ഹോളിവുഡിൽ നിന്ന് മാത്രമല്ല, ബോളിവുഡിൽ നിന്നും ആരോപണം ഉയർന്നിരുന്നു. താരം നേരിട്ട് വെളിപ്പെടുത്തിയില്ലെങ്കിലും മറ്റ് പലരും ഈ താരത്തിൻരെ പേര് പറയുകയായിരുന്നു. മറ്റാരുമല്ല, ഇന്ത്യയുടെ അഭിമാനമായ ആശ്വര്യ റായിയാണ് ആ താരം.

ALSO READ- മോഹൻലാൽ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമ; അല്ലെന്ന് പറഞ്ഞാൽ തെറ്റ്; ടീമിന്റെ ഐക്കൺ ആണ് ലാലേട്ടൻ; വെളിപ്പെടുത്തി വ്യവസായി രാജ്കുമാർ

അന്ന് ഹാർവി വെയ്ൻസ്റ്റീൻ ഐശ്വര്യ ഒറ്റയ്ക്കൊരു മുറിയിൽ കിട്ടാൻ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ശ്രമിച്ചിരുന്നുവെന്നുമാണ് തുറന്നുപറഞ്ഞിരിക്കുന്നത്.

2014 ൽ കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനായി ഐശ്വര്യ റായും ഭർത്താവ് അഭിഷേക് ബച്ചനും പാരീസിലെത്തിയിരുന്നു. ഹാർവിയും കാനിലുണ്ടായിരുന്നു. അമ്മ് ഹാർവിയ്ക്കും ജോർജിയ ചാപ്പ്മാനുമൊപ്പമുള്ള ഐശ്വര്യയുടേയും അഭിഷേകിന്റേയും ചിത്രങ്ങളും പുറത്തു വരികയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ ഹാർവി ഐശ്വര്യയ്ക്കൊപ്പം ഒറ്റയ്ക്ക് സമയം ചെലവിടാൻ ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐശ്വര്യയുടെ മാനേജരായിരുന്ന സൈമൺ ഷെഫീൽഡ് ആണ് ഹാർവിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.

സൈമൺ പറയുന്നത് അന്ന് താൻ ഐശ്വര്യ റായിയുടെ മാനേജരായിരുന്നുവെന്നാണ്. ഹാർവി ഐശ്വര്യയെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ശരിക്കും തമാശയായിരുന്നു. അയാളൊരു പ ന്നിയായിരുന്നു. കാണാനും പെരുമാറ്റത്തിലുമെല്ലാം ഒരു ബിഗ് ബു ള്ളി പി ഗ്ഗ് തന്നെയായിരുന്നുവെന്നാണ്.

തന്നോട് മീറ്റിംഗിൽ നിന്നും ഇറങ്ങി പോകാൻ പലവട്ടം അയാൾ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അക്കാര്യം താൻ അവഗണിക്കുകയായിരുന്നു.അയാളുടെ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം അയാൾ എന്നെ ഒരു മൂലയിലേക്ക് കൊണ്ടു പോയിട്ട് അവളെ ഒറ്റയ്ക്ക് കിട്ടാൻ എന്ത് ചെയ്യണമെന്നെന്നോട് ചോദിച്ചു.

ആ സമയത്ത് താൻ അയാളെ ചീത്ത വിളിച്ചു. പിന്നീട് ആഷും താനും തിരികെ ഹോട്ടലിൽ എത്തിയപ്പോൾ അയാൾക്ക് മീറ്റിംഗിനുള്ള സമ്മാനമായി ഡയറ്റ് കോക്ക് അയച്ചു കൊടുത്തെന്നും അവർ വെളിപ്പെടുത്തുന്നു.

‘അവൻ എന്നെ ഭീഷണിപ്പെടുത്തി. എന്നെ ഈ മേഖലയിൽ പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. ഞാൻ അയാളോട് പറഞ്ഞത് അച്ചടിക്കാൻ സാധിക്കില്ല. എന്റെ ക്ലയന്റിന് മേൽ അവന്റെ ശ്വാസം പോലും പെടാതിരിക്കാൻ ഞാൻ നോക്കിയിട്ടുണ്ട്”- എന്നാണ് സൈമൺ ഷെഫീൽഡ് പറയുന്നത്.

Advertisement