ഇന്ത്യൻ സൗന്ദര്യത്തിന്റെ അവസാന വാക്കായി അറിയപ്പെടുന്ന നടിയാണ് ഐശ്വര്യ റായ്. ഇന്ത്യൻ സിനിമയിലെ ഒരു വിധം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി കൂടിയാണവർ. തെന്നിന്ത്യൻ സിനിമകളിലാണ് താരം ആദ്യമായി അഭിനയിച്ചത്. സിനിമകൾക്ക് പുറമേ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങി നിരവധി അന്താരാഷ്ത്ര ബ്രാൻഡുകളുടെ മുഖ ചിത്രമാകാൻ ഐശ്വര്യക്ക് സാധിച്ചു.
ഇപ്പോഴിതാ മകൾക്കൊപ്പം കാൻ മേളയിൽ പങ്കെടുത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ റായ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. ‘കാൻ മേള അവൾക്ക് പരിചിതമാണ്. അവൾക്ക് ഇവിടെയുള്ള എല്ലാവരെയും അറിയാം. സുഹൃത്തുക്കൾ വീണ്ടും ഒരുമിച്ച് കൂടുന്നത് പോലെയാണ് അത്’
അത്തരത്തിൽ നോക്കുമ്പോൾ അവൾ എന്നെ പോലെയാണ്. അവൾക്ക് ആളുകളെ ഇഷ്ടമാണ്. അതോടൊപ്പം തന്നെ ഇതൊരു ചലച്ചിത്ര മേളയാണ്, ആഗോള സിനിമകളെക്കുറിച്ചാണെന്ന് അവൾ മനസ്സിലാക്കുന്നെന്ന് എനിക്കുറപ്പാണ്. ഞങ്ങൾ അതേക്കുറിച്ച് അധികം സംസാരിച്ചിട്ടില്ല, എന്നാണ് ഐശ്വര്യ പറഞ്ഞത്. അതേസമയം ഐശ്വര്യ മകളെ ഒരു കാര്യത്തിനു അനുവദിക്കുന്നില്ലെന്നും, അവർ മകളെ ഇപ്പോഴും കുട്ടിയായാണ് കാണുന്നതെന്നും കാണിച്ച് ഒരുപാട് പേരാണ് രംഗത്ത് വന്നിട്ടുള്ളത്.
മകളുടെ സ്വകാര്യതെ മാനിക്കാത്ത താരമാണ് ഐശ്വര്യ എന്ന രീതിയിലാണ് താരത്തിനെതിരെ വിമര്ശനങ്ങൾ ഉയരുന്നത്. ഐശ്വര്യ പോകുന്നിടത്തൊക്കെ മകളെ കൊണ്ടുപോകുന്നതിലൂടെ താനൊരു താരമാണെന്ന ചിന്ത ആരാധ്യക്കുള്ളിൽ വളരുമെന്നും, ഭാവിയിൽ ഇത് ആരാധ്യയെ മറ്റൊരു രീതിയിൽ ബാധിക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
Also Read
രണ്ട് മണിക്കൂറിന് വേണ്ടി മീന വാങ്ങിയത് ലക്ഷങ്ങൾ; ആരോപണവുമായി ബയിൽവാൻ രംഗനാഥൻ
അതേസമയം ഐശ്വര്യയുടേതായി പുറത്തിറങ്ങിയിരിക്കുന്ന അവസാന ചിത്രം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ്. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തേയാണ് താരം അവതരിപ്പിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ചെയ്ത സിനിമയാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായാണ് സിനിമ പുറത്തിറങ്ങിയത്.