അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞത് അതായിരുന്നു, നിറകണ്ണുകളോടെ ഗിരിജ പറയുന്നു

1220

മലയാള സിനിമ സീരിയല്‍ രംഗത്ത് സജീവമായ നടനാണ് കൊച്ചുപ്രേമന്‍. നടന്റെ വിയോഗം സിനിമാ സീരിയല്‍ പ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമന്‍ ഹാസ്യ കഥാപാത്രങ്ങളായിരുന്നു ഏറെയും ചെയ്തത്. ഏകദേശം ഇരുന്നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

Advertisements

വേറിട്ട സംഭാഷശൈലിയും ശബ്ദവുമൊക്കെ ആയിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കൊച്ചുപ്രേമന്റെ വിയോഗം മലയാള സിനിമയെ വേദനയിലാഴ്ത്തുകയാണ്. നടി ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് ഗിരിജ.

Also Read: ജന്മം നല്‍കിയവരോട് ഇങ്ങനെ ചെയ്യരുത്, വേദിയില്‍ വെച്ച് മാതാപിതാക്കളെ അപമാനിച്ച വിജയിയ്ക്ക് രൂക്ഷവിമര്‍ശനം

പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇവര്‍ക്ക് ഒരു മകനുണ്ട്. തങ്ങളുടെ മനോഹരമായ പ്രണയ കഥ കൊച്ചുപ്രേമന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 2022 ലെ ഫിലിം ക്രിട്ടിക് അവാര്‍ഡ് കൊച്ചുപ്രേമനായിരുന്നു. എന്നാല്‍ അത് വാങ്ങാന്‍ പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

ഗിരിജയാണ് അവാര്‍ഡ് സ്വീകരിക്കാനെത്തിയത്. ഇത് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ തികയും മുമ്പേ അദ്ദേഹം വിടവാങ്ങിയെന്നും അന്നൊരു സീരിയല്‍ ഷൂട്ട് ഉണ്ടായിരുന്നുവെന്നും വസ്ത്രങ്ങള്‍ എടുത്തുവെയ്ക്കൂ എന്ന് പറഞ്ഞ് പോയതാണ് അദ്ദേഹമെന്നും ഗിരിജ വേദനയോടെ വേദിയില്‍ വെച്ച് പറഞ്ഞു.

Also Read: ഞങ്ങളുടെ സ്വപ്‌നമാണ് അടിച്ചുടച്ചത്, സ്വന്തം കുഞ്ഞിന്റെ കയ്യും കാലും അടിച്ചുടക്കുന്ന പോലെയാണ് അയാൾ ചെയ്തത്; ഫിറോസും സജ്‌നയും പറയുന്നത് ഇങ്ങനെ

അവാര്‍ഡ് വാങ്ങാന്‍ എത്താന്‍ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നുവെന്നും എന്നാല്‍ അതിന് അദ്ദേഹത്തിന് സാധിച്ചില്ലെന്നും പക്ഷേ ഇന്ന് തന്റൊപ്പം അദ്ദേഹം വേദിയിലുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗിരിജ പറയുന്നു.

Advertisement