വിവാഹത്തിന് മുൻപ് ഇരുട്ടിൽ അവളുടെ കൈ പിടിച്ച് മല കയറി മുകളിലെത്തി, മഞ്ഞിന്റെ പുതപ്പിനുള്ളിൽ നിന്ന് അവളോട് എന്റെ ഇഷ്ടം അറിയിച്ചു; നല്ല നിമിഷങ്ങൾ വെളിപ്പെടുത്തി വിശാഖ്

60

ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറക്കില്ല. പുതുമുഖങ്ങളെ അണിനിരത്തി ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ഒരുപടി മുൻപിൽ നിന്നത് കുപ്പി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടൻ വിശാഖ് നായരായിരുന്നു.

ആദ്യ കഥാപാത്രം തന്നെ ജനപ്രിയമായതോടെ നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഏറ്റവുമൊടുവിൽ പ്രണവ് മോഹൻലാലിന്റെ ഹൃദയം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും വിശാഖ് അഭിനയിച്ചിരുന്നു. നടനെ സംബന്ധിച്ചിടത്തോളം 2022 സന്തോഷത്തിന്റെ നാളുകൾ കൂടിയാണ്. മാസങ്ങൾക്ക് മുൻപാണ് വിശാഖ് വിവാഹിതനായത്. ജയപ്രിയയാണ് താരത്തിന്റെ ഭാര്യ. നേരത്തെ പ്രിയതമയെ കുറിച്ച് നടൻ തുറന്ന് സംസാരിച്ചിരുന്നു.

Advertisements

ഇപ്പോഴിഴാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തന്റെ ഇന്റിമേറ്റ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. കൂടാതെ താൻ നടത്തിയ ആദ്യ പ്രണയാഭ്യർത്ഥനയെ കുറിച്ചും വിശാഖ് മനസ് തുറക്കുന്നുണ്ട്. അടുത്തിടെ താരം ഹണിമൂൺ യാത്രയിലായിരുന്നു. മാൽദ്വീപിൽ നിന്നുമുള്ള ചിത്രങ്ങളും നടൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവെച്ചിട്ടുണ്ട്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്.

വിശാഖിന്റെ പ്രണയാഭ്യർത്ഥന ഇങ്ങനെ;

വീട്ടുകാർ കൊണ്ട് വന്ന ആലോചനയാണ്. പക്ഷേ തമ്മിൽ സംസാരിച്ച് തീരുമാനമെടുത്തിട്ട് മതി വീട്ടുകാർ പരസ്പരം കാണുന്നതെന്ന് ഡിമാൻഡ് വച്ചു. ‘അറേഞ്ച്ഡ് മ്യാരേജാകുമ്പോൾ രണ്ട് പേർക്കും അധികം പരസ്പരം അറിയില്ലായിരിക്കും. ആ പേടി കൊണ്ടാണ് കുറച്ച് സംസാരിച്ചിട്ട് തീരുമാനിക്കാം എന്ന് വച്ചത്.

Also read; ‘സുഹൃത്തുക്കളിൽ സ്‌പെഷ്യലാണ് ജിപി; ഏത് ആവശ്യത്തിനും ആദ്യം വിളിക്കുന്നതും അവനെ’; ഗോവിന്ദ് പദ്മസൂര്യയുമായുള്ള സ്‌പെഷ്യൽ ബന്ധത്തെ കുറിച്ച് ദിവ്യ പിള്ള

ഒന്ന് രണ്ട് വട്ടം ഞങ്ങൾ മീറ്റ് ചെയ്ത് ജോലിയുടെ തിരക്കുകളും ഇഷ്ടങ്ങളും സംസാരിച്ചു. ഞാൻ സിനിമാ മേഖലയിലായത് കൊണ്ട് എന്റെ പ്രൊഫഷനെ അവൾ എങ്ങനെയെടുക്കുമെന്നും കൺഫ്യൂഷനുണ്ടായിരുന്നു. ജയപ്രിയ മുന്നോട്ട് വച്ചത് ഒറ്റ ഡിമാൻഡാണ്. ‘വീടിന് പുറത്ത് സെലിബ്രിറ്റിയും പബ്ലിക് ഫിഗറുമൊക്കെ ആയിരിക്കും. പക്ഷേ വീടിനകത്ത് എന്റെ ഹസ്ബൻഡായി മാത്രം നിൽക്കണം’. അതെനിക്ക് ഇഷ്ടപ്പെട്ടു. അതൊക്കെ കഴിഞ്ഞാണ് വീട്ടുകാർ പരസ്പരം കണ്ടത് തന്നെ.

അങ്ങനെ വീട്ടിൽ ചെന്ന് അവളെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ച് വണ്ടിയിൽ കയറ്റി. ഒന്നര മണിക്കൂർ യാത്ര ചെയ്ത് നൈറ്റ് ട്രക്കിങ്്ങിന് പറ്റിയ സ്പോട്ടിലെത്തി. ഇരുട്ടിൽ അവളുടെ കൈ പിടിച്ച് മല കയറി മുകളിലെത്തിയപ്പോൾ സുര്യോദയം. മേഘക്കൂട്ടങ്ങൾക്കിടയിൽ മഞ്ഞിന്റെ പുതപ്പിനുള്ളിൽ നിന്ന് അവളോട് എന്റെ ഇഷ്ടം അറിയിച്ചു.

ജയയും ഞാനും ആദ്യം കണ്ടതിന് ശേഷം ഒരു വർഷത്തെ ഗ്യാപ്പിലാണ് വിവാഹം. അവൾ ബാംഗ്ലൂരിലും ഞാൻ കൊച്ചിയിലുമായിരുന്നു. മാസത്തിലൊരിക്കലെങ്കിലും കാണും. അടുത്ത കൂടിക്കാഴ്ചയ്ക്ക് വേണ്ടി എക്സൈറ്റഡായി കാത്തിരിക്കുന്നതായിരുന്നു കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും സുഖമുള്ള ഓർമ്മ.

Also Read; വേർപിരിഞ്ഞുവെന്ന് പറഞ്ഞ് നടക്കുന്നവർക്ക് ഇതിനപ്പുറം ഒരു മറുപടി കൊടുക്കാനില്ല; സൗന്ദര്യപിണക്കം ഡിവോഴ്‌സിലെത്തിച്ചവർക്ക് പുത്തൻ ഫോട്ടോ ഇട്ട് വീണയുടെ മറുപടി

രണ്ട് ദിവസത്തെ കല്യാണ ചടങ്ങുകളെല്ലാം കായൽക്കരയിലുള്ള ഒരു ഫാം ഹൗസ് കൺവർടഡ് വെഡിങ് വെന്യുവാണ് ഒരുക്കിയത്. എല്ലാം ഒരു സ്ഥലത്ത് തന്നെയായിരുന്നെന്ന് കരുതി വ്യത്യസ്തതയില്ലെന്ന് കരുതല്ലേ. ഓരോ ഇവന്റിന് വേണ്ടിയും പ്രത്യേക ഇടം ഉണ്ടായിരുന്നു. വലിയ ആൽമരത്തിന് ചുവട്ടിൽ വച്ച് നടന്ന ഹൽദി ചടങ്ങായിരുന്നു കൂട്ടത്തിൽ ഏറ്റവും രസകരം.

Advertisement